രാജീവ് ചന്ദ്രശേഖര്‍ക്ക് സാധ്യത തെളിഞ്ഞു; ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് തിങ്കളാഴ്ച. നേതൃനിര തിരുവനന്തപുരത്തേയ്ക്ക്. സുരേന്ദ്രന്‍ ഒഴിയാന്‍ സാധ്യത

പുതിയ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിനായി കേന്ദ്ര നിരീക്ഷകനായ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹ പ്രഭാരി അപരാജിത സാരാംഗി എംപി എന്നിവര്‍ ഉള്‍പ്പെടെ തലസ്ഥാനത്തെത്തും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeev chandrasekhar k surendran

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ക്ക് സാധ്യത തെളിഞ്ഞു. 24 -നാണ് പുതിയ പ്രസി‍ഡന്‍റിനെ പ്രഖ്യാപിക്കുന്നത്.

Advertisment

23 -ന് പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിട്ടുള്ള ഏക പേരുകാരന്‍ മാത്രമായിരിക്കും പത്രിക സമര്‍പ്പിക്കുക എന്നാണ് വിവരം.


24 -ന് നേതൃയോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുന്ന പുതിയ പ്രസിഡന്‍റിന്‍റെ പേര് ഈ യോഗത്തില്‍ പ്രഖ്യാപിക്കും. ഉദയ പാലസ് ഹോട്ടലിലാണ് യോഗം ചേരുക.

പുതിയ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിനായി കേന്ദ്ര നിരീക്ഷകനായ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹ പ്രഭാരി അപരാജിത സാരാംഗി എംപി എന്നിവര്‍ ഉള്‍പ്പെടെ തലസ്ഥാനത്തെത്തും.

prakash javadekar prahlad joshi aparajitha sarangi


ആസന്നമായ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് സംസ്ഥാന നേതൃത്വത്തിലേയ്ക്ക് പുതിയ നിരയെ പ്രതിഷ്ഠിക്കുന്നത്. 


നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും സുരേന്ദ്രന് പദവി ഒഴിയാനാണ് താല്‍പര്യം എന്നാണ് സൂചന. 

ഈ സാഹചര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ക്കാണ് മുന്‍ഗണന. പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നേതൃതലത്തില്‍ ധാരണ ആയതായാണ് റിപ്പോര്‍ട്ട്.

Advertisment