പിണറായിയുടെ ക്യാബിനറ്റ് മാത്രമല്ല, കേരളത്തിൽ വേറെയും വരും ക്യാബിനറ്റുകൾ. നഗരങ്ങളിൽ മേയറുടെ അദ്ധ്യക്ഷതയിൽ സിറ്റി ക്യാബിനറ്റുകൾ വരുന്നു. വിപുലമായ അധികാരങ്ങളും ആവശ്യത്തിന് പണവുമുള്ള അധികാര കേന്ദ്രങ്ങളായി ഇവ വളരും. നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാനും തീരുമാനങ്ങൾ വേഗത്തിലെടുക്കാനും ലക്ഷ്യം. മേയർമാർ ഇനി ചോട്ടാ മുഖ്യമന്ത്രിമാരായി മാറും

സംസ്ഥാന മന്ത്രിസഭയുടെ മാതൃകയിലായിരിക്കും പ്രവർത്തനം. വിപുലമായ അധികാരങ്ങളാണ് ഇപ്പോൾ സിറ്റി കോർപറേഷനുകൾക്കുള്ളത്. ക്യാബിനറ്റ് കൂടി വരുന്നതോടെ നഗരഭരണത്തിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തൽ. 

New Update
keralanagara mayam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തിൽ എത്ര മന്ത്രിസഭയുണ്ട് ? ഇതെന്തു ചോദ്യമാണെന്നല്ലേ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ എന്നായിരിക്കും ഉത്തരം. ഇനി അത് മാറുകയാണ്.

Advertisment

നഗരങ്ങളിൽ സിറ്റി ക്യാബിനറ്റുകൾ വരികയാണ്. മേയറായിരിക്കും സിറ്റി ക്യാബിന‌റ്റിന്റെ തലവൻ. നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് സിറ്റി ക്യാബിനറ്റുകൾ വരുന്നത്.


സംസ്ഥാന മന്ത്രിസഭയുടെ മാതൃകയിലായിരിക്കും പ്രവർത്തനം. വിപുലമായ അധികാരങ്ങളാണ് ഇപ്പോൾ സിറ്റി കോർപറേഷനുകൾക്കുള്ളത്. ക്യാബിനറ്റ് കൂടി വരുന്നതോടെ നഗരഭരണത്തിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തൽ. 

കേരള നഗരനയ കമ്മീഷൻ റിപ്പോർട്ടിലാണ് നഗരങ്ങളിൽ സിറ്റി ക്യാബിനറ്റ് രൂപീകരിക്കാനുള്ള ശുപാ‌ർശ. സംസ്ഥാന സർക്കാരും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനവും  സംയുക്തമായി തിരഞ്ഞെടുക്കുന്ന ഒരു ചീഫ് എക്‌സിക്യൂട്ടീവിനെ കോർപ്പറേഷനുകളിൽ നിയമിക്കണം.


സിറ്റി പോലീസ്‌ മേധാവിയെ സിറ്റി കാബിനറ്റിന്റെ എക്സ്ഓഫീഷ്യോ അംഗമാക്കണമെന്നും ശുപാർശയുണ്ട്. നഗരതല അർബൻ ഒബ്സർവേറ്ററികൾ സ്ഥാപിക്കണം. ഖരമാലിന്യ പരിപാലനം,കാലാവസ്ഥാ, ദുരന്തനിവാരണം എന്നിവയ്ക്കായി പ്രത്യേക സെല്ലുകൾ സ്ഥാപിക്കണം.


ഫിനാൻസ് ഓഫീസർ, ഹെൽത്ത് ഓഫീസർ, ഇലക്ട്രിക്കൽ എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ, ലീഗൽ ഓഫീസർ, ഡിജിറ്റൽ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികൾ സൃഷ്ടിക്കാം. വിദഗ്ദ്ധരെ ഡയറക്ടർ പ്ലാനിംഗ്, ഡയറക്ടർ ഫിനാൻസ് തസ്തികളിൽ നിയോഗിച്ച് പ്രത്യേക വകുപ്പുകൾ സ്ഥാപിക്കണം. മുനിസിപ്പൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് സംവിധാനം വേണം.

നഗരാസൂത്രണത്തിൽ കാലാവസ്ഥമാറ്റങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അപകടസാദ്ധ്യതാ മാസ്റ്റർ പ്ലാൻ വികസിപ്പിക്കണം. കോർപറേഷനുകളിൽ വികസന പ്രവർത്തനങ്ങൾക്ക് മുനിസിപ്പൽ ബോണ്ടുകൾ ആരംഭിക്കണം.

സംസ്ഥാന തലത്തിൽ കാലാവസ്ഥാ ധനകാര്യ ഉപദേശക സെൽ സ്ഥാപിക്കണം. വ്യവസായ ലൈസൻസിന് ഫാസ്റ്റ് ട്രാക്ക് ഏകജാലകം സംവിധാനം നടപ്പിലാക്കണം.

എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റി ബിസിനസ് ഡെവലപ്‌മെന്റ് കൗൺസിലുകൾ സ്ഥാപിക്കണം. തനത് വരുമാനം വർധിപ്പിക്കുന്നതിന് നടപടിയെടുക്കും. തുടങ്ങിയവയും നഗരനയത്തിന്റെ ഭാഗമാണ്.


വേഗത്തിൽ തീരുമാനമെടുക്കാനും പദ്ധതികളുടെ മേൽനോട്ടം ഉറപ്പാക്കാനുമാണ് സിറ്റി ക്യാബിനറ്റ് രൂപീകരിക്കുന്നത്. തുടക്കത്തിൽ മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് സിറ്റി കാബിനറ്റ് നടപ്പാക്കുക.


കുടുംബശ്രീക്ക്‌ സമാനമായി പ്രൊഫഷണലായി പരിശീലനം നേടിയ ജ്ഞാനശ്രീ പരിപാടി ആരംഭിക്കാനും ശുപാർശയുണ്ട്. വരുന്ന 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 80 ശതമാനത്തിലേറെപ്പേരും നഗരവാസികളായിരിക്കുമെന്നാണ് നഗരനയ കമ്മിഷന്റെ വിലയിരുത്തൽ. ഇതിന് അനുസരിച്ചുള്ളതാണ് സിറ്റി ക്യാബിനറ്റ് അടക്കമുള്ള നിർദേശങ്ങൾ.

വ്യവസായങ്ങൾക്കായി പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിസൗഹൃദ വ്യവസായ പാർക്കുകൾ തുടങ്ങണം. സംരംഭങ്ങൾക്കായി തിരുവനന്തപുരം - കൊല്ലം, കൊച്ചി - തൃശൂർ, കോഴിക്കോട് - കണ്ണൂർ എന്നിങ്ങനെ ക്ലസ്റ്ററുകൾ സ്ഥാപിക്കണം.

എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റി ബിസിനസ് ഡവലപ്മെന്റ് കൗൺസിൽ രൂപീകരിക്കണമെന്നും ശുപാർശയിലുണ്ട്.

Advertisment