കടം വാങ്ങിക്കൂട്ടി വളരുന്ന കേരളം. ഇക്കൊല്ലം തീരുമ്പോഴേക്കും ആകെ കടം 6 ലക്ഷം കോടിയാവും. നിയമപരമല്ലാത്ത ഒരു കടവും കേരളത്തിന് ഇല്ലെന്ന് സിപിഎം. അമേരിക്കയിലെ ജിഡിപിയുടെ 110 ശതമാനമാണ് അവിടെ കടം. മോഡി അധികാരമേറ്റപ്പോള്‍ 55 ലക്ഷം കോടിയായിരുന്ന കടം 188 ലക്ഷം കോടിയായി. കടക്കാരില്ലങ്കില്‍ പിന്നെ ബാങ്കും ബാങ്ക് ജീവനക്കാരും എന്തിന് ? കേരളത്തിന്റെ കടക്കെണിയെ സിപിഎം ന്യായീകരിക്കുന്നത് ഇങ്ങനെ

കടമെടുപ്പ് പരിധി കൂട്ടിക്കിട്ടാൻ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ കേസുകൊടുത്തിരിക്കുകയാണ് സർക്കാർ. നിലവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് സംസ്ഥാനങ്ങൾക്കു കടമെടുക്കാനാകുക.

New Update
pinarai vijayan kn balagopal
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കടം വാങ്ങിക്കൂട്ടി വളരുകയാണ് കേരളം. ഇക്കൊല്ലത്തെ കടമെടുപ്പ് പരിധി പൂർത്തിയാവുമ്പോൾ കേരളത്തിന്റെ ആകെ കടം 6 ലക്ഷം കോടിയാവുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജനുവരിയിൽ കടം 4.22 ലക്ഷം കോടിയായിരുന്നു.

Advertisment

സംസ്ഥാനത്തിന് ഈ വർഷം 46,521കോടി രൂപ വായ്പയെടുക്കാനാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം എന്ന കണക്കിൽ 39,876 കോടിയും വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ 6,645 കോടിയും ഉൾപ്പെടെയാണിത്.


കഴിഞ്ഞവർഷം 53,767 കോടിക്കായിരുന്നു വായ്പാനുമതി. ഈ വർഷത്തെ ആദ്യവായ്പയായി 2000 കോടി ഇന്ന് എടുക്കും. ഈ കടമെടുപ്പിന് പുറമെ കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയുടെ കടവും മറ്റു ബാധ്യതകളും കൂടി ഉൾപ്പെടുത്തുമ്പോഴാണു കടം 6 ലക്ഷം കോടിയിലേക്ക് ഉയരുക.

കേരളം കടമെടുക്കുന്നതിൽ ഭൂരിഭാഗവും വികസന കാര്യങ്ങൾക്കല്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാരിന്റെ ചെലവുകളിൽ ഏറ്റവും കൂടുതൽ ശമ്പളവും പെൻഷനുമാണ്. പ്രതിമാസം 2200 കോടി രൂപ ശമ്പളത്തിനും, 1650 കോടി രൂപ പെൻഷനും ചെലവാക്കുന്നുണ്ട്. കടമെടുക്കുന്നതിന്റെ സിംഹഭാഗവും ചെലവിടുന്നത് ഈ രണ്ട് ആവശ്യങ്ങൾക്കുമായാണ്.


2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 1.57 ലക്ഷം കോടിയായിരുന്നു കേരളത്തിന്റെ കടം. രണ്ടാം പിണറായി സർക്കാർ ഭരണമേൽക്കുമ്പോൾ ഇത് 2.96 ലക്ഷം കോടിയായി. കടം പെരുകിക്കൊണ്ടിരിക്കുകയാണെങ്കിലും അതിനെ സ്വാഭാവിക നടപടിയെന്ന് വിശദീകരിച്ച് ന്യായീകരിക്കുകയാണ് സർക്കാർ.


കടം പെരുകുന്നതിൽ അപകടമില്ലെന്നും വികസനത്തിനായുള്ള കടമെടുപ്പ് എല്ലാ വികസിത രാജ്യങ്ങളും ഉപയോഗിക്കുന്ന മാർഗമാണെന്നുമാണു സർക്കാർ വാദം. മാത്രമല്ല, കേന്ദ്രം നിർണയിച്ച പരിധി കടന്നു കടമെടുക്കാൻ കഴിയാത്തതിനാൽ കടക്കെണിയിലേക്കു സംസ്ഥാനം വീണു പോകില്ലെന്നും വിശദീകരിക്കുന്നു.

കടമെടുപ്പിൽ കേരളത്തെ അമേരിക്കയുമായി താരതമ്യപ്പെടുത്തിയാണ് കടമെടുപ്പ് കൂടുന്നെന്ന വിമർശനത്തെ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ.അനിൽകുമാർ നേരിട്ടത്. അമേരിക്കയിലെ ജി ഡി പി യുടെ 110 ശതമാനമാണ് അവിടുത്തെ സർക്കാരിന്റെ കടമെന്നാണ് വിശദീകരണം.

മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ൽ കേന്ദ്ര സർക്കാരിന് 55 ലക്ഷം കോടി രൂപയുടെ കടമുണ്ടായിരുന്നു. 2025ൽ അത് 188 ലക്ഷം കോടിയായി. കടമെടുപ്പ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ചലനങ്ങൾ സി.പി.എം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ആരും കടം വാങ്ങാതിരുന്നാൽ ബാങ്കുകൾ പൂട്ടും. നിക്ഷേപകർക്ക് പലിശ കിട്ടില്ല. കടക്കാരില്ലങ്കിൽ പിന്നെ ബാങ്കും ബാങ്ക് ജീവനക്കാരും എന്തിന്.  ഓഹരി മൂലം സമാഹരിക്കുന്ന പണവും കടം തന്നെയല്ലേ. കേന്ദ്രസർക്കാർ അനുവദിച്ച മൂന്നു ശതമാനം കടം മാത്രമേ കേരളം എടുത്തിട്ടുള്ളൂ.


നിയമപരമല്ലാത്ത ഒരു കടവും കേരളത്തിനില്ല. 2024-25 സാമ്പത്തിക വർഷം തീരുമ്പോൾ 4.42ലക്ഷം കോടി കടം ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന്റെ സമ്പദ്ഘടന പ്രതിവർഷം 11% വീതം വളരുന്നു. കേരളത്തിലെ ജിഡിപി 14.24 ലക്ഷം കോടിയാണ്. അതിന്റെ മൂന്നു ശതമാനം കടം എടുക്കാം.


രാജ്യത്ത് കേരളത്തെപ്പോലെ വളരുന്ന സംസ്ഥാന സമ്പദ് വ്യവസ്ഥകൾ കുറവാണെന്നും സി.പി.എം വിലയിരുത്തുന്നു. സമ്പദ് വ്യവസ്ഥയെ വളർത്താൻ പറ്റുന്ന റോഡും പാലവും പുതിയ സർവകലാശാലകളും ഒക്കെ നിർമ്മിക്കാനാണ് കടമെടുക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത്, 2016 മാർച്ച് 31ന് കേരളത്തിന്റെ ചിലവ് 87036 കോടിയായിരുന്നെങ്കിൽ 2025മാർച്ച് 31ന് ഒരു ലക്ഷം കോടിയോളം കൂടുതൽ വളർന്നു. 180000 കോടിയായി മാറി. 2026 മാർച്ച് 31ന് അത് രണ്ടു ലക്ഷം കോടിയിലേക്ക് വളരും. അതിൽ 1.10 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ സ്വന്തം വരുമാനമായിരിക്കുമെന്നുെം സി.പി.എം വിലയിരുത്തുന്നു.

അതേസമയം, കടമെടുപ്പ് പരിധി കൂട്ടിക്കിട്ടാൻ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ കേസുകൊടുത്തിരിക്കുകയാണ് സർക്കാർ. നിലവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് സംസ്ഥാനങ്ങൾക്കു കടമെടുക്കാനാകുക.

വൈദ്യുതി മേഖലയിൽ സ്മാർട് മീറ്റർ നടപ്പാക്കുന്നതടക്കം കേന്ദ്രം നിർദേശിച്ച പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയാൽ അര ശതമാനം കൂടി കടമെടുക്കാം. ഈ നിയന്ത്രണം പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്.  


ഇടതുസർക്കാ‌ർ അധികാരത്തിലെത്തിയതിനു ശേഷം 2016-17 ൽ 16,152 കോടിയും, 2017-18ൽ 17,101 കോടിയും, 2018-19ൽ 15,250 കോടിയും, 2019-20 ൽ16,406 കോടിയും, 2020-21 ൽ 19,548 കോടിയും കടമെടുത്തു.


അഞ്ചു വര്‍ഷം കൊണ്ട് 84,457 കോടി രൂപയാണ് കടത്തിലുണ്ടായ വർധന. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ 1,50,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം എന്നാണ് കണക്കുകൾ.

Advertisment