തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരുന്ന ആന്‍റോ ആൻണിക്ക് വിനയായത് സംസ്ഥാനത്ത് നിന്നുയർന്ന കനത്ത എതിർപ്പ്. ആന്‍റോ ആൻറണിയെ അധ്യക്ഷനായി നിയമിച്ചാൽ പാർട്ടിയിൽ പിളർപ്പ് വരെ ഉണ്ടായേക്കുമെന്ന വിവരം മനസിലാക്കിയാണ് ആന്‍റോ ആൻറണിയെ ഹൈക്കമാൻഡ് ഒഴിവാക്കിയത്.
ആന്‍റോ ആൻറണിയെ കെ.പി.സി.സി അധ്യക്ഷനാക്കുന്നതിന് എതിരെ നിരവധി പരാതികളാണ് ഹൈക്കമാൻഡിന് ലഭിച്ചത്. നിർണായകമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുളള പ്രാപ്തിയോ പരിചയ സമ്പത്തോ ഇല്ലാത്ത നേതാവാണ് അന്‍റോ ആൻറണി എന്നാണ് പരാതിയിൽ ഉന്നയിച്ച പ്രധാന കാര്യം.
സംസ്ഥാനത്താകെ സ്വാധീനമോ പരിചയമോ ഇല്ലാത്ത നേതാവാണ് ആൻേറാ ആൻറണിയെന്നും പരാതി അയച്ചവർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
കെ.പി.സി.സി അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം തേടി നേതാക്കളെ ബന്ധപ്പെട്ട ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടപ്പോഴും നേതാക്കൾ ആന്‍റോ ആൻറണിയോടുളള എതിർപ്പ് അറിയിച്ചിരുന്നു.
സഭയുടെ പിന്തുണയിലാണ് ആൻേറാ ആൻറണി കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതെന്ന പ്രചരണവും അദ്ദേഹത്തിന് വിനയായി.
സീറോ മലബാർ സഭ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദീപിക ദിനപത്രം മുഖപ്രസംഗം എഴുതിയതോടെ ആൻോറാ ആൻറണിയുടെ ചീട്ട് പൂർണമായും കീറി.
സീറോ മലബാര്‍ സഭയുടെ ഒരു ഫെറോനയുടെ വലുപ്പമില്ലാത്ത ഒരു സഭയുടെ ഒരു ചെറിയ കര്‍ദിനാളിന്‍റെ ശുപാര്‍ശയായിരുന്നു കത്തോലിക്കാ സഭയുടെ പിന്തുണയായി ഹൈക്കമാന്‍റ് വിലയിരുത്തിയത്. അത് സറോ മലബാര്‍ സഭാ ബിഷപ്പുമാര്‍ തള്ളിയതോടെ കാര്യങ്ങള്‍ നേരെ മലക്കം മറിഞ്ഞു.
അധ്യക്ഷനാകുമെന്ന് ഉറപ്പിച്ച് തലസ്ഥാനത്ത് വാടക വീട് ഒരുക്കിയും പ്രഖ്യാപനം വന്നാലുടൻ പുതുപ്പളളിയിലെ ഉമ്മൻ ചാണ്ടിയുടെ കബിറിടത്തിൽ പുഷ്പാർച്ചനക്ക് പ്രവർത്തകരും ഒന്നിച്ച് പോകുന്നതിനായി ബസുകൾ ബുക്ക് ചെയ്ത് തയാറാക്കി നിർത്തുകയും ചെയ്ത ആൻേറാ ആൻറണിക്ക് ഹൈക്കമാൻഡ് തീരുമാനം കനത്ത തിരിച്ചടിയായി. തലയില്‍ കൈവച്ച് അനുഗ്രഹിക്കാന്‍ കാത്തിരുന്ന ആള്‍ക്കും ഇനി മടങ്ങി പോകാം.
അധ്യക്ഷ സ്ഥാനത്തേക്ക് പേര് ഉയർന്ന ഘട്ടത്തിൽ എല്ലാം എതിർപ്പ് ഉയർന്നുവന്നെങ്കിലും ഹൈക്കമാൻഡ് നേതൃത്വത്തിലുളള സ്വാധീനമായിരുന്നു ആൻേറാ ആൻറണിയുടെ ആത്മവിശ്വാസത്തിന് കാരണം.
അത് കൊണ്ടാണ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനുളള തയാറെടുപ്പുമായി കാത്ത് നിന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത് തൻെറ പേരാണെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ആൻേറാ ആൻറണി തന്നെയാണെന്ന വിവരവും ഹൈക്കമാൻഡിനെ പ്രകോപിപ്പിച്ചു.
ഇതും അധ്യക്ഷ സ്ഥാനത്തേക്കുളള കടന്നുവരവിന് ആൻോറ ആൻറണിക്ക് തടസമായി മാറി. കെ.പി.സി.സി നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണി നടത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് സാമുദായിക സംതുലനം പാലിച്ചുകൊണ്ടാണ് ഈ മാറ്റങ്ങൾ എല്ലാം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഉമ്മൻ ചാണ്ടിക്ക് ശേഷം ക്രൈസ്തവ വിഭാഗത്തിൽ നിന്ന് നേതൃനിരയിൽ ആളില്ലെന്ന പരാതികൾക്കുളള മറുപടി കൂടിയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുളള സണ്ണി ജോസഫിൻെറ നിയമനം. ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുത്ത വ്യക്തിബന്ധമുള്ള നേതാവായിരുന്നു സണ്ണി ജോസഫ്.
കെ.സുധാകരൻെറ തലപ്പൊക്കമോ തീവ്രശൈലിയോ പിന്തുടരുന്ന നേതാവല്ലെങ്കിലും പാർട്ടിയിലെ സൌമ്യ മുഖമാണ് സണ്ണി ജോസഫ്.
നേതാക്കളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകാൻ തിരഞ്ഞെടുപ്പ് വർഷത്തിൽ സൌമ്യമായ രീതികളുളള സണ്ണി ജോസഫിന് കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.പരിചയ സമ്പത്തും യുവത്വവും തുളുമ്പുന്ന ഒരു ടീമിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കെ.പി.സി.സി തലപ്പത്ത് നിയമിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയങ്ങളുടെ നെടുനായകരായി നിന്നവരാണ് ഇപ്പോൾ പദവി ലഭിച്ചിരിക്കുന്ന നേതാക്കളെല്ലാം.
തമ്മിലടി അല്ല യോജിപ്പിൻെറ സ്വരമാണ് കോൺഗ്രസിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് തിരിച്ചറിവുളളവരാണ് ഈ നേതാക്കളെല്ലാം.അതൊക്കെ തന്നെയാണ് ഇവരെ പാർട്ടിയുടെ തലപ്പത്ത് അവരോധിക്കാനുളള കാരണവും.