തലമുറ മാറാനൊരുങ്ങി കോണ്‍ഗ്രസ്. ചുക്കാന്‍ പിടിച്ച് വിഡി സതീശന്‍. മാറ്റം ദഹിക്കാതെ പഴയ നേതാക്കള്‍. പഴയ ഇളക്കി പ്രതിഷ്ഠയ്ക്ക് പകരം ഇപ്പോഴാണ് ശരിക്കും പുനസംഘടന നടന്നതെന്ന് നിരീക്ഷകര്‍. പ്രതിപക്ഷ നേതാവ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്‍യു പ്രസിഡന്‍റും 9 -ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എംഎല്‍എയും ആയ നേതാവ് ഒടുവില്‍ അദ്ദേഹം യുഡിഎഫ് ചെയര്‍മാനയിരുന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്ത് ! ഇനി ഉണ്ടാകുമോ ഇത്തരം വിരോധാഭാസങ്ങള്‍ ?

യുവാക്കളെ സംബന്ധിച്ചിടത്തോളം യുവനിരയെ പ്രോല്‍സാഹിപ്പിക്കുന്ന എക്കാലത്തേതിലും മികച്ച പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍.

New Update
kc venugopal vd satheesan mm hassan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിനുവേണ്ടി ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച നേതാവ് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ശക്തമായ ഒരു രണ്ടാം നിരയെ വളര്‍ത്തിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന വാദമാണ് സതീശന്‍ എഐസിസിക്ക് മുന്നില്‍ വച്ചത്.

Advertisment

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പിന്തുണയും ഇക്കാര്യത്തില്‍ സതീശനുണ്ട്. സതീശന്‍റെ ഈ നിലപാടിന്‍റെ ചുവടുപിടിച്ചാണ് പുതിയ കെപിസിസി പുനസംഘടനയില്‍ പാര്‍ട്ടി തലപ്പത്തു തന്നെ യുവനിര എത്തിയത്.


യുവാക്കളെ സംബന്ധിച്ചിടത്തോളം യുവനിരയെ പ്രോല്‍സാഹിപ്പിക്കുന്ന എക്കാലത്തേതിലും മികച്ച പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. മുമ്പുണ്ടായിരുന്ന എല്ലാ പുനസംഘടനകളും ഫലത്തില്‍ ഇളക്കി പ്രതിഷ്ഠകളായിരുന്നു. ഭാരവാഹിത്വങ്ങളില്‍ മാത്രമായിരുന്നു മാറ്റം. നേതാക്കള്‍ പഴയ മഖങ്ങള്‍ തന്നെയായിരുന്നു.

എംഎം ഹസന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് യുഡിഎഫ് കണ്‍വീനറാകുന്നു; വൈസ് പ്രസിഡന്‍റ് ബെന്നി ബഹനാന്‍ ആ പദവി ഒഴിഞ്ഞ് കണ്‍വീനറാകുന്നു. വര്‍ക്കിംങ്ങ് പ്രസി‍ഡന്‍റ് സുധാകരന്‍ പ്രസിഡന്‍റാകുന്നു, ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ വര്‍ക്കിംങ്ങ് പ്രസിഡന്‍റാകുന്നു... ഇങ്ങനെയായിരുന്നു 'പുനപ്രതിഷ്ഠകള്‍'.


അത്തരത്തില്‍ ഹസന്‍, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, റോയ് കെ പൗലോസ്, ഇഎം ആഗസ്തി, കൊടിക്കുന്നില്‍ സുരേഷ് എന്നിങ്ങനെയുള്ള നേതാക്കളൊക്കെ കാലങ്ങളായി പദവികള്‍ മാറി മാറി കളിക്കുകയായിരുന്നു.


shafi parambil pc vishnunath

അതിന് അറുതി വരുത്തിക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും നേരെ ഷാഫി പറമ്പിലിനെ വര്‍ക്കിംങ്ങ് പ്രസിഡന്‍റാക്കിയത്. എഐസിസി സെക്രട്ടറിയായിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവിയ്ക്കുശേഷം പിസി വിഷ്ണുനാഥിന് കെപിസിസിയില്‍ ലഭിക്കുന്ന പദവിയും ഇപ്പോഴത്തെ വര്‍ക്കിംങ്ങ് പ്രസിഡന്‍റ് സ്ഥാനമാണ്.

സണ്ണി ജോസഫ് മുതിര്‍ന്ന നേതാവാണെങ്കിലും ഇത്തരത്തില്‍ നേതൃതലങ്ങളില്‍ ചാടിക്കളിച്ച കൂട്ടത്തിലുള്ള ആളല്ല; അടൂര്‍ പ്രകാശും അങ്ങനെ തന്നെ. വരാന്‍ പോകുന്ന വൈസ് പ്രസിഡന്‍റുമാരിലും യുവത്വത്തിനായിരിക്കണം മുന്‍ഗണന എന്ന ശക്തമായ നിലപാടിലാണ് വിഡി സതീശന്‍.

adoor prakash

അതും ഫലം കണ്ടാല്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഒരു നിരതന്നെ കെപിസിസി നേതൃത്വത്തിലെത്തും. അവരെ നയിക്കാന്‍ പ്രായത്തിലും പ്രവര്‍ത്തന പാരമ്പര്യത്തിലും പക്വതയുള്ള സണ്ണി ജോസഫ് തലപ്പത്തുമുണ്ട്.


പക്ഷേ ഇക്കാലമത്രയും പദവികളിലിരുന്നിട്ടും കൊതി തീരാത്ത ചിലര്‍ അസംതൃപ്തരായി തലസ്ഥാനത്തുകൂടി കറങ്ങിനടക്കുന്നുമുണ്ട്. അക്കൂട്ടത്തിലെ പ്രമുഖന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലെ 'ഏക' നേതാവായ കൊടിക്കുന്നില്‍ സുരേഷ് തന്നെ. എംഎം ഹസനുമുണ്ട് ചില അതൃപ്തികള്‍ എന്ന് അദ്ദേഹത്തിന്‍റെ പഴയ ചില സുഹൃത്തുക്കള്‍ പാടി നടക്കുന്നുമുണ്ട്.


വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കുന്നു;  ആ പെണ്‍കുട്ടി ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയില്‍’;ഗോകുലേന്ദ്രനെതിരായ പോക്‌സോ ആരോപണത്തില്‍ നടപടിയെടുക്കാത്തതിനതെിരെ കൊടികുന്നില്‍ സുരേഷ്

എന്തായാലും എംഎം ഹസന്‍റെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം സ്ഥാനാരോഹണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഹസനെ പുകഴ്ത്തിക്കൊണ്ടാണെങ്കിലും പാര്‍ട്ടിയിലെ നേതൃതലത്തിലെ ഒരു നേര്‍ക്കാഴ്ച കൂടിയായി മാറുകയായിരുന്നു.

ഹസന്‍ കെഎസ്‌യു പ്രസിഡന്‍റായിരുന്നപ്പോള്‍ താന്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നാണ് സതീശന്‍ പറഞ്ഞത്. ഹസന്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ താന്‍ ഒമ്പതാം ക്ലാസിലായിരുന്നു. ഒടുവില്‍ താന്‍ യുഡിഎഫ് ചെയര്‍മാനായപ്പോള്‍ ഹസന്‍ കണ്‍വീനറായും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു.


ഇതാണ് കോണ്‍ഗ്രസ് നേതൃതലത്തിലെ നിലവിലെ നേര്‍ക്കാഴ്ച. ഇവരില്‍ പലരും സംസ്ഥാന ഭാരവാഹിത്വങ്ങളില്‍ എത്തിയ കാലത്ത് ജനിച്ച നേതാക്കള്‍ പലരും ഒപ്പവും അതിനു മേലേയ്ക്കും വരെ എത്തിയിട്ടും ഇവര്‍ പലരും മാറാന്‍ ഒരുക്കമല്ല. ആ കുട്ടികളൊക്കെ ഒപ്പം വന്നു നിന്നിട്ടും ഇവര്‍ക്കൊന്നും മാറി കൊടുക്കാന്‍ തോന്നുന്നുമില്ല.


അതിനൊരു മാറ്റം ഉണ്ടാകുമെന്ന സന്ദേശമാണ് വിഡി സതീശന്‍റെയും മറ്റും വാക്കുകള്‍. അവര്‍ക്ക് കെസി വേണുഗോപാലിന്‍റെയൊക്കെ അനുഗ്രഹം കൂടിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് മാറും; നാട് ഭരിക്കും.

Advertisment