ക്യാപ്റ്റന്‍ @ 80 ! നവകേരളത്തിന്റെ ക്യാപ്റ്റന്‍ എണ്‍പതിന്റെ നിറവില്‍. സമ്മാനങ്ങളുമായി ക്ലിഫ്ഹൗസിലെത്തി ഗവര്‍ണര്‍. ആഘോഷം പാല്‍പ്പായസത്തില്‍ ഒതുക്കി പിണറായി. പ്രിയ സഖാ എന്നു വിളിച്ച് ആശംസയുമായി സ്റ്റാലിന്‍. ദീര്‍ഘായുസ് നേര്‍ന്ന് മോഡി. സിപിഎമ്മിന്റെ ഉരുക്കുനേതാവിന് രാജ്യമാകെ നിന്ന് ആശംസാപ്രവാഹം. മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകന്‍ കേരളത്തിന്റെ ക്യാപ്റ്റനായത് കനല്‍പ്പാതകളിലൂടെ

ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും അവിടെ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുമുള‌ള ആ ജീവിതപ്രയാണം കഠിനതകൾ നിറഞ്ഞത് തന്നെയായിരുന്നു.

New Update
pinarai vijayan @ 80
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എൺപതാം പിറന്നാളാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും തിരക്കുകളുടെ നടുവിലാണ്. സർക്കാർ വാർഷികത്തിന്റെ സമാപനം ഇന്നലെയായിരുന്നു. അതിനുശേഷമുള്ള ഔദ്യോഗിക കാര്യങ്ങൾ തീർപ്പാക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലുമൊക്കെ മുഴുകിയിരിക്കുകയാണ് പിണറായി. ഇന്നും ഓഫീസിലെത്തുന്ന മുഖ്യമന്ത്രി ഒരു എംഒയുവിൽ ഒപ്പിടും. ഉച്ചയ്‌ക്കുശേഷം മൂന്ന്‌ ഔദ്യോഗിക യോഗങ്ങളുമുണ്ട്‌.

Advertisment

governer arleker pinarai vijayan-2

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ റിയാസ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. പിണറായി ഗവർണറെ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്.

goverener arleker pinarai vijayan

വീതിക്കസവുള്ള മുണ്ടും ഷാളും പിണറായി ഗവർണർക്ക് നൽകി. വീണാ വിജയൻ ഗവർണറെ ഷാൾ അണിയിച്ചു. രാജ്ഭവന്റെ ഔദ്യോഗിക മുദ്ര ആലേഖനം ചെയ്ത പേപ്പറിൽ അച്ചടിച്ച പിറന്നാൾ ആശംസ ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നിലവിളക്കും സമ്മാനമായി നൽകി.

governer arleker pinarai vijayan


കുടുംബത്തിനൊപ്പം ചിത്രവുമെടുത്ത് വിശേഷങ്ങളും പങ്കുവച്ചാണ് ഗവർണർ മടങ്ങിയത്. മുൻ ഗവ‌ർണർ ആരിഫ് ഖാനെപ്പോലെയല്ല പുതിയ ഗവർണർ ആർലേക്കറെന്നും അദ്ദേഹം പക്വതയുള്ള ആളാണെന്നും കഴിഞ്ഞദിവസം പിണറായി പറഞ്ഞിരുന്നു.  


governer arleker pinarai vijayan-3

നവകേരളത്തിന്റെ ക്യാപ്‍റ്റൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിണറായിയുടെ ജന്മദിനം സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം ക്യാപ്‍റ്റൻ @ 80 എന്ന ടാഗ് ലൈനോടെ പിണറായിക്ക് ജന്മദിന ആശംസകൾ നേരുകയാണ്.

narendra modi-5


പിണറായിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വീറ്റ് ചെയ്തു. ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. 


പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിറന്നാളാശംസകൾ നേർന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്. 

പുരോഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നു.

MK Stalin slams BJP's 'One Nation, One Election', calls it threat to democracy

ഇരു സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയും സാംസ്കാരിക ബന്ധങ്ങളും പൊതു താല്‍പര്യങ്ങളും ആഘോഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും സ്റ്റാലിൻ കുറിച്ചു. പിണറായിക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഔദ്യോഗികവസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാരുടെ വക പായസവിതരണം പിറന്നാൾദിനത്തിൽ പതിവുള്ളതാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്.

എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർക്കുൾപ്പെടെ ലഡ്ഡു വിതരണം ചെയ്താണ് നാടകീയമായി ഇന്ന് തന്റെ ജന്മദിനമാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാർത്ഥ ജന്മദിനം മേയ് 24നാണെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു.

മേയ് 25നായിരുന്നു ഒന്നാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുണ്ടയിൽ കോരൻ-കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24നായിരുന്നു കണ്ണൂർ ജില്ലയിലെ പിണറായിയിൽ പിണറായി വിജയന്റെ ജനനം.


സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ നീണ്ട 17 വർഷക്കാലം തുടർച്ചയായി സി.പി.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു.


PINARAI VIJAYAN-16

ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും അവിടെ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുമുള‌ള ആ ജീവിതപ്രയാണം കഠിനതകൾ നിറഞ്ഞത് തന്നെയായിരുന്നു.


1998ൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്നാണ് പിണറായി വിജയൻ പാർട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. നിലപാടുകളിലെ കണിശതയും കൃത്യതയും നീണ്ട 16 വർഷം ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കി.


തുടർന്ന് 2016ലെ തിരഞ്ഞെടുപ്പിൽ 91 സീ‌റ്റുകൾ നേടി ഇടത് മുന്നണി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി. സംസ്ഥാനം നേരിട്ട മഹാ പ്രതിസന്ധികൾ ശക്തമായ നേതൃപാടവത്താൽ അദ്ദേഹം മറികടന്നു.

2017ലെ ഓഖി ദുരന്തം, 2018ലും 2019ലും കേരളം നേരിട്ട മഹാപ്രളയങ്ങൾ, നിപ, 2020ലും ഇപ്പോഴും തുടരുന്ന കൊവിഡ് ഇവയെല്ലാം കൈകാര്യം ചെയ്യാൻ മികച്ച രീതിയിൽ സംഘടനാ, സംസ്ഥാന സംവിധാനങ്ങളെ പ്രാപ്‌തമാക്കാനും മുഖ്യമന്ത്രി എന്ന നിലയിലും ഇടത്‌മുന്നണി നേതാവ് എന്ന നിലയിലും അദ്ദേഹത്തിന് കഴിഞ്ഞു.

വിവാദങ്ങളുടെ അലകൾ തുടരെയുണ്ടായപ്പോഴും അതെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും തന്റെ മുന്നണിയെ വിജയത്തിലെത്തിക്കാനും കേരളത്തിനെ ദേശീയ തലത്തിൽ നമ്പർ വണായി തന്നെ നിലനിർത്താനും കഴിഞ്ഞത് തീക്ഷ്‌ണമായ ജീവിതാനുഭവത്തിലും പതാറാത്ത ആ മനകരുത്തിന്റെ ബലത്തിലാണ്. വിവാദങ്ങളെല്ലാം മറികടന്ന് മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് പിണറായി വിജയൻ.

Advertisment