ആകെ 19760 വോട്ടിലൊതുങ്ങിയ അന്‍വറിനായി പിആര്‍ ഏറ്റെടുത്ത മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് കേരളത്തിലെ ഒറ്റയാന്‍മാരുടെ പോരാട്ട ചരിത്രം. ഏറ്റുമാനൂരില്‍ പൊടിപാറയും ഇടുക്കിയില്‍ സുലൈമാന്‍ റാവുത്തറും പൂഞ്ഞാറില്‍ പിസി ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ ഷൗക്കത്തുമൊക്കെ പോരാടിയത് മുന്നണികളെ വിറപ്പിച്ച്. അവരുടെ ഏഴയലത്ത് എത്താത്ത അന്‍വര്‍ ഇല്ലെങ്കിലും യു ഡി എഫിന് ഒരു ചുക്കുമില്ല ?

അന്‍വറെ കൂട്ടിയില്ലെങ്കില്‍ യുഡിഎഫിന് എന്തോ വലിയ ആപത്തുവരാന്‍ പോകുകയാണെന്ന രീതിയിലാണ് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടിംങ്ങ്. നിലമ്പൂര്‍ സുല്‍ത്താന്‍ എന്നൊക്കെയാണ് ചാനല്‍ വിശേഷണം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
george joseph podipara sulaiman ravuthar pv anvar pc george
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് തോറ്റതിന്‍റെ ചൂടാറും മുന്‍പ് യുഡിഎഫില്‍ അംഗമാകാന്‍ കരുക്കള്‍ നീക്കി പിവി അന്‍വര്‍. മുന്നണി പ്രവേശനത്തിന് അരങ്ങൊരുക്കാന്‍ പ്രമുഖ മാധ്യമങ്ങളെ അടക്കം കൂട്ടുപിടിച്ച് വമ്പന്‍ പി.ആര്‍ ഓപ്പറേഷനാണ് അന്‍വര്‍ തുടക്കമിട്ടിരിക്കുന്നത്.

Advertisment

75000 വോട്ട് പിടിച്ചില്ലെങ്കില്‍ ചെവി മുറിച്ചുകളയുമെന്നായിരുന്നു അന്‍വര്‍ നിലമ്പൂരില്‍ പ്രഖ്യാപിച്ചത്. വോട്ടിങ്ങ് മിഷ്യനില്‍ അന്‍വറിനുണ്ടായിരുന്നത് ആകെ 19760 വോട്ടുകള്‍. പക്ഷേ പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ രാവിലെ മുതല്‍ പറയുന്നത് 19760 വോട്ട് പിടിച്ച അന്‍വര്‍ 'അത്ഭുത'മാണെന്നാണ്.


അന്‍വറെ കൂട്ടിയില്ലെങ്കില്‍ യുഡിഎഫിന് എന്തോ വലിയ ആപത്തുവരാന്‍ പോകുകയാണെന്ന രീതിയിലാണ് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടിംങ്ങ്. നിലമ്പൂര്‍ സുല്‍ത്താന്‍ എന്നൊക്കെയാണ് ചാനല്‍ വിശേഷണം.

ഇടതു മാധ്യമ പ്രവര്‍ത്തകരും അന്‍വറെ യുഡിഎഫിലെത്തിക്കാന്‍ 'ആത്മാര്‍ത്ഥമായ' ശ്രമങ്ങളുമായി രംഗത്തുണ്ട്. അതോടെ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യം.


19760 വോട്ടുകള്‍ നേടിയ അന്‍വര്‍ സുല്‍ത്താനാണെന്ന് പറയുന്നവര്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്ന് വിജയിക്കുകയും മുന്നണികളെ വിറപ്പിക്കുകയും ചെയ്ത സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചരിത്രമാണ് മറക്കുന്നത്. പ്രമുഖ ചാനല്‍ അവതാകരര്‍ക്കുപോലും 10 വര്‍ഷം മുമ്പത്തെ സംസ്ഥാന രാഷ്ട്രീയ ചരിത്രം പോലും അറിയില്ലെന്നതാണ് സത്യം.


1987 -ല്‍ ഏറ്റുമാനൂരില്‍ ഒറ്റയ്ക്ക് മല്‍സരിച്ചാണ് ഇരു മുന്നണികളെയും ഞെട്ടിച്ച് ജോസഫ് പൊടിപാറ വിജയിച്ചത്. 2001 -ല്‍ കഴക്കൂട്ടത്ത് എംഎ വാഹിദ് വിമതനായി മല്‍സരിച്ച് വിജയിച്ച് എംഎല്‍എ ആയി. 2016 -ല്‍ പൂഞ്ഞാറില്‍ അന്നത്തെ സിറ്റിംങ്ങ് എംഎല്‍എ ആയിരുന്ന പിസി ജോര്‍ജ് മൂന്നു മുന്നണികളുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്ന് ജയിച്ചത് 27000 ന്‍റെ ഭൂരിപക്ഷത്തില്‍. വീണ്ടും 2021 -ല്‍ ജോര്‍ജ് അതേ മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചില്ലെങ്കിലും യുഡിഎഫിനെ മൂന്നാമതാക്കി രണ്ടാം സ്ഥാനത്തെത്തി.

2006 -ല്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരിക്കെ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച കാഞ്ഞിരപ്പള്ളിയിലെ ഒരു മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മാത്രമായിരുന്ന കെപി ഷൗക്കത്ത് നേടിയത് 14500 വോട്ടായിരുന്നു. അന്നുതന്നെ അതേ മണ്ഡലത്തില്‍ മറ്റൊരു സ്വതന്ത്രന്‍ ജോര്‍ജുകുട്ടി ആഗസ്തി 11000 വോട്ടുകളും പിടിച്ചു. ഒടുവില്‍ വാഴയ്ക്കന്‍ അവിടെ തോറ്റു. 

2001 -ല്‍ ഇടുക്കിയില്‍ സിറ്റിംങ്ങ് എംഎല്‍എ ആയിരുന്ന പിപി സുലൈമാന്‍ റാവുത്തര്‍ അവിടെ വീണ്ടും സ്വതന്ത്രനായി മല്‍സരിച്ച് 30000 ല്‍പ്പരം വോട്ടുകള്‍ നേടി. അദ്ദേഹം വീണ്ടും ഒരിക്കല്‍കൂടി ഇതേ വിജയം ആവര്‍ത്തിച്ചു.

ഇതൊക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാരുടെ പോരാട്ട ചരിത്രങ്ങളാണ്. അതില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചയാളാണ് ഇത്തവണ നിലമ്പൂരില്‍ 1.75 ലക്ഷം വോട്ടുകളില്‍ നിന്നും 19760 പിടിച്ച പിവി അന്‍വര്‍.

ആ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആയിരുന്നിട്ടും വോട്ടെണ്ണം 30000 -ലെത്തിക്കാന്‍ പോലും അന്‍വറിനായില്ല. ആ അന്‍വറിനെയാണ് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ വരെ നിലമ്പൂരിലെ സുല്‍ത്താനായി പ്രകീര്‍ത്തിക്കുന്നതത്രെ.