പാർട്ടിയുടെ പ്രയോഗങ്ങൾ. ബേബിയെ വീഴ്ത്തിയത് പരനാറി. സ്വരാജിന് വിനയായത് സംഘബന്ധ പ്രയോഗം. പി.കെ ബിജുവിനെ വീഴ്ത്തിയത് വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമർശം. നേതാക്കളുടെ വാവിട്ട വാക്ക് തകർത്തത് നിരവധി സഖാക്കളുടെ പാർലമെന്ററി മോഹങ്ങൾ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പദപ്രയോഗം അതിരുവിട്ടത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പകുതി വഴിയിൽ തിരഞ്ഞെടുപ്പ് രപചാരണം സി.പി.എമ്മിന്റെ കൈയ്യിൽ നിന്നും വഴുതിപ്പോവുകയായിരുന്നു.

New Update
ma baby m swaraj pk biju
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ്വന്തം നാട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വഴിവിട്ട പ്രയോഗം കൊണ്ട് സ്വരാജ് വീണത് ചരിത്രമാകുമ്പോൾ മുമ്പും ഇത്തരം പ്രയോഗങ്ങൾ കൊണ്ട് മുറിവേറ്റവർ നിരവധി.

Advertisment

അടിയന്തിരാവസ്ഥയ്ക്ക് ശേഷം സി.പി.എം ആർ.എസ്.എസിന്റെ സഹായം സവീകരിച്ചുവെന്ന എം.വി ഗോവിന്ദന്റെ തുറന്ന് പറച്ചിലാണ് പാർട്ടിക്കുള്ളിൽ നിലവിൽ ചർച്ചയായിരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ പ്രയോഗം സ്വരാജിന്റെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

mv govindan


എം.വി ഗോവിന്ദന്റെ പക്കൽ നിന്നും വീണ് കിട്ടിയ വജ്രായുധം സ്വരാജിനെതിരെ നിർദ്ദാക്ഷണ്യം പ്രയോഗിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് രംഗത്ത് അക്ഷരാർത്ഥത്തിൽ സി.പി.എമ്മിനെ മലർത്തിയടിക്കുകയും ചെയ്തു. 


മുമ്പ് നടന്ന എതിരഞ്ഞെടുപ്പുകളിലും ഇത്തരം രപയോഗങ്ങൾ ധാരാളമായി സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. കൊല്ലത്ത് എം.എ ബേബി എൻ.കെ പ്രേമചന്ദ്രനെതിരെ മത്സരിക്കുമ്പോൾ പിണറായി നടത്തിയ പരനാറി പ്രയോഗം ഏറെ ചർച്ചയായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പദപ്രയോഗം അതിരുവിട്ടത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പകുതി വഴിയിൽ തിരഞ്ഞെടുപ്പ് രപചാരണം സി.പി.എമ്മിന്റെ കൈയ്യിൽ നിന്നും വഴുതിപ്പോവുകയായിരുന്നു.


മികച്ച രാഷ്ട്രീയപോരാട്ടം നടന്നിരുന്ന മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുന്നതാണ് പിന്നീടു കണ്ടത്.


എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എതിർ സ്ഥാനാർഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. 

PINARAI VIJAYAN-16

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുവരെ എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന ആർ.എസ്.പി സീറ്റു നിർണയത്തിലെ തർക്കങ്ങളെത്തുടർന്ന് അപ്രതീക്ഷിതമായി യു.ഡി.എഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.

അന്ന് വൻ ഭൂരിപക്ഷം കിട്ടുമെന്ന് സി.പി.എം കരുതിയിരുന്ന ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയിൽ പ്രതിനിധീകരിച്ച കുണ്ടറയിൽ 6,911 വോട്ടിനാണ് ബേബി പിന്നിലായത്.


നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു. കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിൽ ആറിടത്തും ബേബി പിന്നിൽ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയിൽ കടുത്ത വിയോജിപ്പുണ്ടായിരുന്ന എം.എ.ബേബി എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ മുതിർന്നെങ്കിലും പാർട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.


1418442-vijayaraghavan.webp

സമാനമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രമ്യഹരിദാസിനെ നേരിട്ട പി.കെ ബിജുവിന്റെ അവസ്ഥയും. അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്ന വിജയരാഘവൻ രമ്യ ഹരിദാസിന് നേരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം മണ്ഡലത്തിലാകെ ചർച്ചയാുകയും ബിജു വലിയ വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു. 

തരൂരർ, ചിറ്റൂർ ,നെന്മാറ, ആലത്തൂർ ചേലക്കര, കുന്നംകുളം , വടക്കാഞ്ചേരി എന്നീ എല്ലാ മണ്ഡലങ്ങളിലുഴം മൃഗീയ ലീഡ് നേടിയ രമ്യ 1,58,968 വോട്ടുകൾക്കാണ് വിജയിച്ചത്.