ഉന്നത വിദ്യാഭ്യാസതിന് കേരളം സൂപ്പറാ.. കേന്ദ്ര റാങ്കിങ്ങിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളും കോളജുകളും മുന്നിൽ. കേരളയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും. ആദ്യ 50ൽ കേരളത്തിലെ നാല് യൂണിവേഴ്സിറ്റികൾ. ഗവർണർ-സര്‍ക്കാർ പോരും രാഷ്ട്രീയ കളികളും ഇല്ലാതിരുന്നെങ്കിൽ കേരളം നമ്പർ വൺ ആയേനെ. വിദ്യാഭ്യാസത്തിൽ വീണ്ടും കേരളത്തിൻ്റെ വീരഗാഥ

ഓവറോൾ വിഭാഗത്തിൽ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25-ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ അഞ്ചാം സ്ഥാനവും നേടി കേരള സർവ്വകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു. 

New Update
kerala university kusat
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: അക്കാദമിക് രംഗത്ത് ഉള്ളവർ ഇപ്പോൾ ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - രാഷ്ട്രീയ കളിയും സ്വജന പക്ഷപാതവും ഇല്ലായിരുന്നെങ്കിൽ നമ്മുടെ യൂണിവേഴ്സിറ്റികൾ എവിടെ എത്തുമായിരുന്നു. 

Advertisment

ഈ ചോദ്യത്തിന് കാരണം ഇതാണ് എൻ ഐ ആർ എഫ് റാങ്കിംഗ് വന്നപ്പോൾ കേരളത്തിലെ സർവ്വകലാശാലകൾക്ക് മികച്ച നേട്ടം. മികച്ച പൊതു സർവ്വകലാശാലകളിൽ കേരളയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും. 

kerala university

ഗവർണറുമായി നിരന്തരം അടി ഉണ്ടാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ കുളം ആക്കിയിട്ടും എങ്ങനെ ഒരു നേട്ടം എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.


രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ  കേരളത്തിലെ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ്. 


റാങ്കിംഗിൽ കേരളത്തിലെ സർവ്വകലാശാലകൾ വീണ്ടും ശക്തമായ സ്ഥാനം നേടി. വിദ്യാർത്ഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാർത്ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം,

college students

വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ദേശീയവും അന്തർദേശീയവുമായ ബഹുമതികൾ, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാർത്ഥിസൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങൾ മുതലായവ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിക്കപ്പെടുന്നത്.


രാജ്യത്തെ മികച്ച 10 പൊതു സർവ്വകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ആദ്യത്തെ 50 ൽ കേരളത്തിൽ നിന്ന്  നാലെണ്ണം ഉണ്ട്.


ഓവറോൾ വിഭാഗത്തിൽ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25-ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ അഞ്ചാം സ്ഥാനവും നേടി കേരള സർവ്വകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു. 

cusat

കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവ്വകലാശാല (കുസാറ്റ്) ഓവറോൾ വിഭാഗത്തിൽ 50-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 32-ാം റാങ്കും സംസ്ഥാന പൊതു സർവ്വകലാശാലകളിൽ ആറാം സ്ഥാനവും നേടി തൊട്ടുപിന്നിൽ. 


മഹാത്മാഗാന്ധി സർവ്വകലാശാല (എംജിയു) ഓവറോൾ വിഭാഗത്തിൽ 79-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 43-ാം റാങ്കും സംസ്ഥാന പൊതു സർവ്വകലാശാലകളിൽ 17-ാം റാങ്കും നേടി ശക്തമായ സാന്നിധ്യം നിലനിർത്തി. 


കാലിക്കറ്റ് സർവ്വകലാശാല മൊത്തത്തിൽ 151–200 ബാൻഡിലും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 101–150 ബാൻഡിലും സംസ്ഥാന പൊതു സർവകലാശാലകളുടെ പട്ടികയിൽ 38-ാം സ്ഥാനത്തും ഇടം നേടി.

കണ്ണൂർ സർവ്വകലാശാല സംസ്ഥാന പൊതു സർവകലാശാലകളുടെ വിഭാഗത്തിൽ 51–100 ബാൻഡിൽ സ്ഥാനം നേടി.

കോളേജുകളുടെ റാങ്കിംഗിൽ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്, ആകെ 74 സ്ഥാപനങ്ങൾ ആദ്യ 300 ൽ ഇടം നേടി. കഴിഞ്ഞ തവണ 16 കോളേജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റിൽ  ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18  ആയി ഉയർന്നു. 


1–100 റാങ്കിൽ, കേരളത്തിൽ 18 കോളേജുകളുള്ളതിൽ 4 എണ്ണം സർക്കാർ സ്ഥാപനങ്ങളാണ്. 101–150 ബാൻഡിൽ, 5 ഗവൺമെന്റും 5 സ്വകാര്യ സ്ഥാപനങ്ങളും ആയി തുല്യമായി വിഭജിച്ചിരിക്കുന്ന 10 കോളേജുകളുണ്ട്. 


151–200 ബാൻഡിൽ, 3 ഗവൺമെന്റ് ഉൾപ്പെടെ 9 കോളേജുകൾ ഉൾപ്പെടുന്നു. 201–300 ബാൻഡിൽ, 6 ഗവൺമെന്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ 37 കോളേജുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

മൊത്തത്തിൽ, കേരളത്തിൽ 18 ഗവൺമെന്റ് കോളേജുകളും 56 സ്വകാര്യ കോളേജുകളും മികച്ച 300 ൽ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ സർക്കാർ കോളേജുകൾ റാങ്കിംഗിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു, ഇത് പ്രത്യേകം എടുത്തു പറയേണ്ട നേട്ടമാണ്. ഗുണനിലവാരമുള്ള പൊതു ഉന്നത വിദ്യാഭ്യാസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത വീണ്ടും ഇത്  അടിവരയിടുന്നു.

1–100  റാങ്കിൽ കേരളത്തിൽ നിന്നുള്ള 4 സർക്കാർ കോളേജുകൾ സ്ഥാനങ്ങൾ നേടി, ദേശീയ തലത്തിലുള്ള അക്കാദമിക് മികവ്  ഇത് കാണിക്കുന്നത്. 


മൊത്തത്തിൽ, കേരളത്തിൽ നിന്നുള്ള 18 സർക്കാർ കോളേജുകൾ ഇന്ത്യയിലെ മികച്ച 300 കോളേജുകളിൽ സ്ഥാനം നേടി, ഇത് ഗുണനിലവാരമുള്ള അധ്യാപനത്തെയും സ്ഥിരതയുള്ള പ്രകടനത്തെയും പ്രതിഫലിപ്പിക്കുന്നു.


കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം നാം കൈവരിച്ചിരിക്കുന്നത്. 

നിലവിലെ പഠന - പരീക്ഷ - മൂല്യനിർണയ രീതികളിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നൽകിയും കേരളം നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.

ഒട്ടേറെ പ്രതിസന്ധികൾ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാൻ ആയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. 

സർവ്വകലാശാല - കോളേജ് തല ഭരണനേതൃത്വം, അധ്യാപകർ, വിദ്യാർത്ഥികൾ, അനധ്യാപകർ എന്നിവരടങ്ങുന്ന അക്കാഡമിക് സമൂഹമാണ് ഇതിന് പിന്നിൽ.

Advertisment