തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍. സ്വര്‍ണ കൊള്ള ആരോപണത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫ് ഇപ്പോള്‍ രാഹുലിന്റെ പേരില്‍ പ്രതിസന്ധിയില്‍. യു.ഡി.എഫ് നേതാക്കള്‍ എങ്ങോട്ടു തിരിഞ്ഞാലും രാഹുല്‍ വിഷയത്തില്‍ പ്രതികരണം തേടി മാധ്യമ പ്രവര്‍ത്തകര്‍ അവിടെ എത്തും. സ്വര്‍ണകൊള്ള ആരോപണങ്ങളില്‍ നിന്നു ശ്വാസമെടുത്ത് സി.പി.എം

എന്നാല്‍, രാഹുലില്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ശബ്ദ സന്ദേശം പുറത്തുവരുകയും പിന്നീട് യുവതി മുഖ്യ മന്ത്രിക്കു പരാതി നല്‍കുകയും ചെയ്തതോടെ യു.ഡി.എഫ് പ്രതിരോധത്തിലായി.

New Update
1001441307

കോട്ടയം: വാര്‍ത്താ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍ക്കുന്നതു രാഹുല്‍ മാങ്കൂട്ടം എം.എല്‍.എ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചു എന്നുള്ള യുവതിയുടെ പരാതിയാണ്.

Advertisment

യു.ഡി.എഫ് നേതാക്കള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിരോധത്തിലായിരക്കുകയാണ്.

 രാഹുലിനെതിരെ എല്ലാ നടപടിയും പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് എടുത്തിട്ടും കോണ്‍ഗ്രസ് പ്രതിരോധത്തിലായതു രാഹുലിനെ സംരക്ഷിക്കാന്‍ ചില നേതാക്കള്‍ ഇപ്പോഴും കാട്ടുന്ന വ്യഗ്രതയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കേണ്ട യു.ഡി.എഫ് സംവിധാനം ഇന്നു നിശ്ചലമാണ്.

 പുറത്തിറങ്ങിയാല്‍ മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങളെ നേരിടേണ്ട അവസ്ഥ.

 രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമ്പോള്‍ സി.പി.എം സ്വര്‍ണകൊള്ള ആരോപണങ്ങളില്‍ നിന്നു ശ്വാസമെടുക്കുകയാണ്.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച തുള്‍പ്പടെയുള്ള പ്രഖ്യാപനവുമായി തദ്ദേശപ്പോരിനായി കളത്തിലിറങ്ങിയ സി.പി.എമ്മിന് ശുഭ പ്രതീക്ഷയുടേതായിരുന്നു. 

എന്നാല്‍, യു.ഡി.എഫിനു രാഷ്ട്രീയ രാശിയായി ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ അറസ്റ്റിലായി.

 ഫലത്തില്‍ നാട്ടങ്കത്തിന് ചിത്രം തെളിഞ്ഞ് രാഷ്ട്രീയപ്പോരിന്റെ പാരമ്യതയിലേക്ക് പ്രചാരണരംഗം ചുവടുമാറുമ്പോള്‍ സര്‍ക്കാരും എല്‍.ഡി.എഫും പ്രതിരോധത്തിലായി.

ശബരിമല വിവാദങ്ങളില്‍ സി.പി.എമ്മിലേക്ക് നീളുന്ന അന്വേഷണ മുനയും പത്മകുമാറിന്റെയടക്കം അറസ്റ്റും യു.ഡി.എഫ് ആയുധമാക്കി.

 സര്‍ക്കാരിനെതിരെ ഭരണപ്പിഴവുകളും പാളിച്ചകളും അക്കമിട്ട് കുറ്റപത്രം തയാറാക്കിയാണ് പ്രതിപക്ഷം പ്രചാരണക്കളത്തില്‍ ചുവടുറപ്പിച്ചു.

 ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്തി എല്‍.ഡി.എഫ് പ്രകടന പത്രിക പ്രഖ്യാപിച്ചതിന് പിന്നാലെ സമാനമാതൃകയില്‍ ഘടകകക്ഷി നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ് കുറ്റപത്രത്തിന്റെയും പ്രകാശനം.

സി.പി.എം പറയുന്ന വികസനം പൊള്ളയാണെന്ന് സ്ഥാപിക്കുന്നതിനൊപ്പം ചികിത്സാപ്പിഴവുകളും മരുന്നുക്ഷാമവുമടക്കം ജനകീയ വിഷയങ്ങളുടെ ആവനാഴിയുമാണ് യു.ഡി.എഫ് കളത്തിലുള്ളത്.

എന്നാല്‍, രാഹുലില്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ശബ്ദ സന്ദേശം പുറത്തുവരുകയും പിന്നീട് യുവതി മുഖ്യ മന്ത്രിക്കു പരാതി നല്‍കുകയും ചെയ്തതോടെ യു.ഡി.എഫ് പ്രതിരോധത്തിലായി.

രാഹുല്‍ സസ്‌പെഷന്‍ഷനില്‍ ആയെങ്കിലും പല നേതാക്കളും ഇപ്പോഴും നല്‍കുന്ന പിന്തുണ, രാഹുല്‍ എല്‍.എല്‍.എയായി തുടരുന്നത് എല്ലാം മാധ്യമങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്.

രാഹുല്‍ നിഷേധിച്ച പല ആരോപണങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നു. 

ഇതോടെ പല വാദങ്ങളും ഉയര്‍ത്തി രാഹുലിനെ പ്രതിരോധിച്ചവര്‍ ഇപ്പോള്‍ വെട്ടിലായി.

അവസരം മുതലെടുത്ത് എല്‍.ഡി.എഫ് വിഷയം സംസ്ഥാന വ്യാപകമായി ചര്‍ച്ചയാക്കുകയാണ്.

 രാഹുലുമായി ബന്ധപ്പെട വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്.

Advertisment