Advertisment

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ, ഹർത്താൽ പ്രഖ്യാപിച്ചത് യുഡിഎഫും എൽഡിഎഫും എൻഡിഎയും

New Update
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന ഉത്തരവ് യൂത്ത് കോണ്‍ഗ്രസ് മറന്നുവോ?...അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ജനങ്ങളെ വലച്ച് യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ. യുഡിഎഫും എൽഡിഎഫും എൻഡിഎയും ചേർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

Advertisment

അതിനിടെ മോർച്ചറിയിൽ സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്പോരുണ്ടായി. സ്ഥലം എംഎൽഎ പിജെ ജോസഫ് എവിടെയെന്ന് ചോദിച്ചായിരുന്നു സിപിഎം പ്രവർ‌ത്തകർ രം​ഗത്തെത്തിയത്. 

A


പിന്നാലെ മന്ത്രി റോഷി അ​ഗസ്റ്റിൻ എവിടെയെന്ന് യുഡിഎഫ് പ്രവർത്തകരും ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമായി.


യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപായി കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Advertisment