/sathyam/media/media_files/2025/12/15/1000386236-2025-12-15-20-01-06.jpg)
തിരുവനന്തപുരം: വർക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർഡാം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
വർക്കല സ്കൈ ലാർക് റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. ഇന്ന് പുലർച്ചെ മേൽവെട്ടൂർ ജംഗ്ഷനിലാണ് സംഭവം. മേൽവെട്ടൂർ ജംഗ്ഷനിൽ പ്രതികൾ യാത്രക്കാരെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സുജിത്ത് എന്ന പോലീസ് ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറുകയും, ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് സംഘമെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us