ശാപവാക്കുകൾ ചൊരിഞ്ഞവർ കെ.എം. മാണി സ്മാരകത്തിനു സ്ഥലം നൽകിയതിൽ സന്തോഷമുണ്ടെന്ന് വി.ഡി. സതീശൻ. ഐഷ പോറ്റി വിഷയത്തിൽ സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്നും വിമർശനം. എൽ.ഡി.എഫിൽ അവിശ്വാസവും ആശയകുഴപ്പവും മാത്രം, യു.ഡി.എഫ് ടീമായി ശക്തമാണെന്നും പ്രതിപക്ഷ നേതാവ്

New Update
vd satheesan nilambur victory

തിരുവനന്തപുരം: നരകത്തീയിൽ വെന്തു മരിക്കണമെന്നു ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ കെ.എം. മാണിക്കു സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

Advertisment

അതിനു തങ്ങൾ കൂടി നിമിത്തമായത് സന്തോഷകരമാണ്. കേരള കോണ്‍ഗ്രസുമായി ചർച്ച നടത്തിയെന്നോ അവർ യുഡിഎഫിലേക്കു തിരിച്ചു വരുമെന്നോ പറഞ്ഞിട്ടില്ല. അവർ ഇടതുമുന്നണിയിൽ നിൽക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും തങ്ങൾ പറഞ്ഞിട്ടില്ല.

അയിഷ പോറ്റി കോണ്‍ഗ്രസിൽ ചേർന്നപ്പോൾ സിപിഎം നേതാക്കൾക്കു സങ്കടമാണ്. എത്രയോ സിപിഎം നേതാക്കൾ ബിജെപിയിലേക്കു പോയി. അപ്പോഴൊന്നും സിപിഎം നേതാക്കൾക്ക് ഒരു സങ്കടവുമില്ല. അയിഷ പോറ്റി കോണ്‍ഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം.

എകെജി സെന്‍ററിൽ ഇരുന്നു സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ മഹിളാ കോണ്‍ഗ്രസ് നേതാക്കൾ സിപിഎമ്മിലേക്കു പോകുന്നുവെന്നു പ്രചരിപ്പിക്കുകയാണ്. ഷാനി മോൾ സിപിഎമ്മിൽ ചേരുമെന്നുവരെ വാർത്ത നൽകി. പിതാവു മരിച്ചു വീട്ടിൽ ഇരിക്കുന്ന ഷാനി മോളെവരെ അപമാനിച്ചു.

ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയിച്ചു നിൽക്കുന്ന യുഡിഎഫ് ദുർബലമെന്നു പറയുന്നവർ അങ്ങനെ തന്നെ വിചാരിച്ചാൽ മതി. ടീം യുഡിഎഫ് ആയി നിൽക്കുമ്പോഴാണ് എൽഡിഎഫിൽ പരസ്പരവിശ്വാസമില്ലായ്മയും സംശയവുമായി നിൽക്കുന്നത്.

ശബരിമലയിൽ അന്പതു വർഷം മുന്പുള്ളതും അന്വേഷിക്കട്ടെ. എന്ത് അന്വേഷിച്ചാലും ഇപ്പോൾ നടത്തിയ സ്വർണക്കൊള്ള മറയ്ക്കാനാകുമോ എന്നു സതീശൻ ചോദിച്ചു.

Advertisment