കാസർകോട് വെള്ളരിക്കുണ്ടിൽ വൻ തീപിടുത്തം. വിമല എസ്റ്റേറ്റിൽ ഏക്കർ കണക്കിന് തോട്ടം കത്തി നശിച്ചു. മലയോര മേഖലയിലെത്താൻ പ്രയാസം, സ്ഥിരം അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം ശക്തം

New Update
1770292459

കാസർകോട്: വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ ഏക്കർ കണക്കിന് തോട്ടം കത്തിനശിച്ചു. ഉച്ചയ്ക്ക് 12 ഓടെയുണ്ടായ തീപിടുത്തം കുറ്റിക്കോലിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വിധേയമാക്കിയത്.

Advertisment

റബർ മരം മുറിച്ചുമാറ്റിയ പ്രാദേശത്തെ പയർ വള്ളിയിലേക്ക് തീപടരുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. വേനൽക്കാലത്ത് പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ട്.

മലയോര മേഖലയായതിനാൽ അഗ്നിരക്ഷാസേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമായ പ്രദേശമാണിത്. ഇതിനാൽതന്നെ വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാ നിലയം വേണമെന്ന് നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.

Advertisment