പെരുമ്പാവൂർ: സദ്യവട്ടങ്ങൾക്കൊപ്പം പായസമില്ലാതെ മലയാളികൾക്കെന്തു ഓണവും വിഷുവും ! സസ്യാഹാരപാചകപ്പെരുമയ്ക്ക് പേരുകേട്ട കൂവപ്പടിയുടെ ചുറ്റുവട്ടങ്ങളിൽ വിഷുത്തലേന്നും പുലർച്ചെയുമായി പായസമേളകൾ നിരവധി.
വിവിധതരം പായസങ്ങൾക്കൊപ്പം തൊട്ടുകൂട്ടും കറികളും ഉപ്പേരികളും വില്പനയ്ക്കെത്തിയിട്ടുണ്ട്. കാറ്ററിംഗ് സർവ്വീസുകാർക്കും ഇന്ന് തിരക്കിന്റെ ദിനമാണ്.
/sathyam/media/media_files/2025/04/14/L1AyvV3fWrWPpWGV9Mcx.jpg)
പത്തുപതിനഞ്ചു വർഷത്തോളമായി ഓണത്തിനും വിഷുവിനും മുടങ്ങാതെ പായസമേള സംഘടിപ്പിക്കുന്നവരാണ് കൂവപ്പടിയിലെ പ്രഗതി റെസിഡന്റ്‌സ് അസ്സോസിയേഷൻ.
മദ്രാസ് കവലയിൽ സ്റ്റാളിൽ വില്പന രാവിലെ ഏഴരയോടെ തുടങ്ങി. കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിന്റെ പായസമേളയിലും വില്പന രാവിലെ തുടങ്ങി.
/sathyam/media/media_files/2025/04/14/UTmdccgSmSfj5pJPS5Nr.jpg)
കൂവപ്പടി മാരിയമ്മൻ കോവിലിലും ഗണപതിവിലാസം ഹൈസ്‌കൂൾ ജംഗ്‌ഷനിലും പായസം ലഭ്യമാണ്. പരിപ്പ്, പാലട, ഗോതമ്പ് പായസങ്ങൾക്കാണ് ആവശ്യക്കാരേറെ.
/sathyam/media/media_files/2025/04/14/rEsAcdt6ZEEWJNeUmtM5.jpg)
മുൻകൂട്ടി ബുക്കിംഗ് എടുത്താണ് വില്പന. വഴിയോരങ്ങളിലെ സ്റ്റാളുകളിൽനിന്നും വാഹനയാത്രികരും പായസം വാങ്ങിപ്പോകുന്നുണ്ട്. മത്സരമുള്ളതിനാൽ വിലയിലും ഏറ്റക്കുറച്ചിലുണ്ട് ഓരോയിടത്തും.