കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന വി.എം.വിനുവിന് വോട്ടില്ല; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

New Update
vm vinu

കോഴിക്കോട്: കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന വി.എം.വിനുവിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വി.എം.വിനുവാണ് കോഴിക്കോട് കോര്‍പറേഷനിലേക്കുള്ള കോൺഗ്രസിന്‍റെ മേയർ സ്ഥാനാർഥി.

Advertisment

കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ട് ചെയ്തിരുന്നു. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്‍റ് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ ഹാജരാക്കി. വർഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സംവിധായകൻകൂടിയായ വി.എം.വിനു. പിന്നെ എന്തിനാണ് പേര് ഒഴിവാക്കിയത്.

ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്‌ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Advertisment