/sathyam/media/media_files/2025/04/17/xnXwAEOJn5KiNUShMNY2.jpg)
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമിയുടെ ഭൂനികുതി സ്വീകരിക്കാനുള്ള ഹൈകോടതി ഇടക്കാല വിധി ദൗർഭാഗ്യകരമെന്ന് വഖഫ് സംരക്ഷണ സമിതി. കോടതിയുടെ ഇടക്കാല വിധി വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മറ്റു കേസുകളെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ,
വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് ചെയർമാൻ ഷരീഫ് പുത്തൻപുരയും കൺവീനർ ടി.എ. മുജീബ് റഹ്മാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വഖഫ് ബോർഡ് രേഖകളും മുൻകാല കോടതി വിധികളും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വ്യക്തമാക്കുന്നത് മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് സ്വത്താണ് എന്നതാണെന്നിരിക്കെ സിംഗിൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് നിയമവിരുദ്ധമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഈ വഖഫ് ഭൂമിയുടെ വലിയൊരുഭാഗം ബാറുകളും റിസോർട്ടുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും വർഷങ്ങളായി അനധികൃതമായി കൈയടക്കിയിരിക്കുകയാണെന്ന കാര്യം കോടതി പരിഗണിച്ചില്ല.
ഇത്തരത്തിലുള്ള വാണിജ്യ കൈയേറ്റങ്ങൾ നിലനിൽക്കെ വഖഫ് ഭൂമിയിൽ കരമടക്കാൻ അനുവദിക്കുന്നത് കൈയേറ്റത്തെ നിയമവത്കരിക്കാൻ വഴിയൊരുക്കുന്നതും വഖഫ് സ്വത്തിന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുന്ന തെറ്റായ നടപടിയുമാണ്.
മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്നു എന്നത് വസ്തുത വിരുദ്ധമാണ്. പ്രദേശത്ത് 200ൽ താഴെ കുടുംബങ്ങൾ മാത്രമാണുള്ളത്. വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് വാണിജ്യ കൈയേറ്റങ്ങൾ സാധൂകരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us