സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ കുടിവെള്ളം തടഞ്ഞു. 5 ഓഫീസര്‍മാര്‍ക്കും ജല അതോറിറ്റിക്കുമെതിരെ വിവരാവകാശ കമ്മിഷന്‍ നടപടി

ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ അഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ മൂന്നുവിധത്തില്‍ കര്‍ശന നടപടിക്ക് വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

author-image
ഇ.എം റഷീദ്
Updated On
New Update
tap for seee

തിരുവനന്തപുരം: ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ അഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ മൂന്നുവിധത്തില്‍ കര്‍ശന നടപടിക്ക് വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Advertisment

 ഇതനുസരിച്ച് വാട്ടര്‍അതോറിറ്റി അകൗണ്ട്‌സ് ഓഫീസര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സെക്രട്ടറീസ് യൂണിറ്റ് ഓഫീസര്‍, ഓപ്പറേഷന്‍സ് യൂണിറ്റ് ഓഫീസര്‍, ആര്‍ ടി ഐ പോര്‍ട്ടലില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ക്കാത്ത വിവരാധികാരി എന്നിവര്‍ക്കെതിരെ പിഴ ചുമത്താനും അച്ചടക്ക നടപടിക്കും കമ്മിഷന്‍ നോട്ടീസ് നല്കി. 

കുടിവെള്ളം തടയപ്പെട്ടതും വിവരം നിഷേധിക്കപ്പെട്ടതുമായ സംഭവത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണവും തേടിയിട്ടുണ്ട്. നോട്ടീസുകള്‍ക്കുള്ള മറുപടിയും വിശദീകരണവും ഡിസംബര്‍ 11നകവും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സ്വയം വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ സൈറ്റില്‍ ചേര്‍ത്തശേഷം നടപടി വിവരം ഡിസംബര്‍ 31 നകവും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കിം ഉത്തരവായി.

സെക്രട്ടേറിയറ്റ് ജീവനക്കാരനായ ആനയറ ചെരിയന്‍തൊട്ടിയില്‍ വീട്ടില്‍ സിബി ജോസഫിന്റെ പരാതിയിലാണ് നടപടി. ഇയാളുടെ കൂടിവെള്ളത്തിനായുള്ള അപേക്ഷ നാലു പ്രാവശ്യം പല കാരണങ്ങള്‍ പറഞ്ഞ് തള്ളിയിരുന്നു. ഒടുവില്‍ വീടിന്റെ സഹഉടമയുടെ സമ്മതപത്രം 200 രൂപ പത്രത്തില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തിന് ആശ്രയിച്ച ഉത്തരവ് കാണണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. 

അങ്ങനെയൊരുത്തരവില്ലെന്നും 'ഈ ടാപ്പ് ഫോര്‍ ഈസീ കണക്ഷന്‍ 'എന്ന പോര്‍ട്ടലില്‍ അതിന്  വ്യവസ്ഥയില്ലെന്നും ഹിയറിംഗില്‍ എതിര്‍ കക്ഷികള്‍ കമ്മിഷനോട് സമ്മതിച്ചിരുന്നു.രേഖകളുടെ അഭാവത്തില്‍ അപേക്ഷകനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി.

Advertisment