വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. സംഘർഷമുണ്ടായത് നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിൽ. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി പൊലീസ്‌

New Update
F

കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ്‌ കാർ കണ്ടെത്തിയത്‌. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചെന്ന് പൊലീസ്‌ പറഞ്ഞു.

Advertisment

ക്രൂരകൃത്യം നടത്തിയവർ കൽപ്പറ്റ പച്ചിലക്കാട്‌ സ്വദേശികളെന്നാണ് സൂചന. പ്രതികൾ ഉടൻ പിടിയിലായേക്കും.

വയനാട് മാനന്തവാടിയിൽ ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചത്. 

കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്.

ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്.

Advertisment