കായംകുളത്ത് കണ്ടല്ലൂരില്‍ കാട്ടുപന്നി ആക്രമണം. ഗ്രില്ല് തകര്‍ത്ത് കാട്ടുപന്നി വീടിനുളളില്‍ കയറി. സൈക്കിള്‍ യാത്രക്കാരനു നേരെയും ആക്രമണം

കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലില്‍ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുന്‍ഭാഗത്തെ ചെറിയ ഗ്രില്ല് തകര്‍ത്ത് കാട്ടുപന്നി വീടിനുളളില്‍ കയറി.

New Update
kaattu panni.jpg

കായംകുളം: കണ്ടല്ലൂരില്‍ കാട്ടുപന്നി ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലില്‍ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുന്‍ഭാഗത്തെ ചെറിയ ഗ്രില്ല് തകര്‍ത്ത് കാട്ടുപന്നി വീടിനുളളില്‍ കയറി.

Advertisment

 വീട്ടുകാര്‍ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാല്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിള്‍ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. 


ഇയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു മാസം മുന്‍പ് രാത്രിയില്‍ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് ഇരുചക്രവാഹന യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു. 


പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും നശിപ്പിച്ചിരുന്നു. കാട്ടുപന്നി ഭീഷണി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisment