സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 1128 പേര്‍.സുരക്ഷാ വേലിയൊരുക്കാന്‍ മാത്രം എട്ട് വര്‍ഷത്തിനിടെ വനം വകുപ്പ് ചെലവിട്ടത് 74.83 കോടി രൂപ

വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി സുരക്ഷാവേലിയൊരുക്കാന്‍ മാത്രം എട്ട് വര്‍ഷത്തിനിടെ വനം വകുപ്പ് ചെലവിട്ടത് 74.83 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

New Update
elephant

മലപ്പുറം: വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി സുരക്ഷാവേലിയൊരുക്കാന്‍ മാത്രം എട്ട് വര്‍ഷത്തിനിടെ വനം വകുപ്പ് ചെലവിട്ടത് 74.83 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. എന്നിട്ടും 2016 മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തില്‍ മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 260 ജീവനുകളാണ്. 

Advertisment

കാട്ടാനയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.197 പേര്‍. കടുവയുടെ ആക്രമണത്തില്‍ 10 പേര്‍ മരിച്ചപ്പോള്‍ 53 പേരാണ് കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചത്.കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.


വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ സുരക്ഷാവേലിയൊരുക്കല്‍, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മണ്ണുസംരക്ഷണത്തിനുമുള്ള വിവിധ പരിപാടികള്‍, വന്യജീവി നിരീക്ഷണം തുടങ്ങിയവയാണ് നംവകുപ്പ് സംഘടിപ്പിച്ചതെന്നും രേഖയില്‍ പറയുന്നു. 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും (ആര്‍ആര്‍ടി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായും ഇതില്‍ പറയുന്നുണ്ട്.

Advertisment