നെടുമങ്ങാട് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും 149 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. 39 ലിറ്റര്‍ വൈന്‍, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ എന്നിവയും പിടികൂടി. വനം വകുപ്പും അന്വേഷണം ആരംഭിച്ചു

ഒപ്പം 39 ലിറ്റര്‍ വൈന്‍, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും കണ്ടെത്തി. 

New Update
wine

തിരുവനന്തപുരം: നെടുമങ്ങാട് വന്‍ ചാരായവേട്ട. നെടുമങ്ങാട് വലിയമലയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും 149 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടിയത്. ഒപ്പം 39 ലിറ്റര്‍ വൈന്‍, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും കണ്ടെത്തി. 


Advertisment

സംഭവത്തില്‍ വലിയമല പനയ്‌ക്കോട് സ്വദേശി ഭജന്‍ലാലി (32) നെ റൂറല്‍ എസ്പിയുടെ സ്‌പെഷ്യര്‍ ഡാന്‍സാഫ് ടീം പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം വീട്ടില്‍ എത്തി പരിശോധന നടത്തിയത്.


ഭജന്‍ ലാലിന്റെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകള്‍ക്ക് ഉളളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിന്റെ മുറ്റത്ത് ചീര കൃഷി നടത്തി അതിന് സമീപമുള്ള കുഴിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കാട്ടുപന്നിയെ വേട്ടയാടാന്‍ വേണ്ടിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.


കൂടാതെ ലിറ്റര്‍ കണക്കിന് വൈനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വലിയമല പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയത് കൊണ്ട് വനം വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തും. 


ആവശ്യക്കാര്‍ക്ക് 2000 മുതല്‍ 3000 രൂപയ്ക്ക് വാറ്റ് ചാരായം വിറ്റതായാണ് വിവരം. ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ച് നല്‍കുന്ന രീതിയായിരുന്നു പ്രതിയുടേതെന്നും പൊലീസ് കണ്ടെത്തി.

Advertisment