ജയില്‍ അധികൃതര്‍ മകനെ മനപ്പൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം

ജയില്‍ അധികൃതര്‍ മകനെ മനപ്പൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷെഹീന്‍ ഷാ) കുടുംബം

New Update
Manavalan youtuber

തൃശ്ശൂര്‍: ജയില്‍ അധികൃതര്‍ മകനെ മനപ്പൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷെഹീന്‍ ഷാ) കുടുംബം. 

Advertisment


തൃശ്ശൂര്‍ ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ആരോപണം. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയില്‍ അധികൃതര്‍ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.  


 

വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയില്‍ അധികൃതര്‍ പെരുമാറിയത്. ജയിലിന് മുന്‍പില്‍ നിന്നും മകന്‍ റീല്‍സ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. 


ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ തൃശ്ശൂര്‍ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപി ക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 


എന്നാല്‍ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. സെല്ലില്‍ മറ്റ് തടവുകാര്‍ക്ക് മണവാളന്‍ പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണവാളനെ പാര്‍പ്പിച്ച സെല്ലില്‍ പന്ത്രണ്ട് പേരുണ്ടായിരുന്നു. 



ഇയാളുടെ മുടി നീട്ടി വളര്‍ത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാര്‍ പരാതിയായി പറഞ്ഞു. ഒരാളുടെ മാത്രം മുടി വളര്‍ത്തി സെല്ലില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി.  ഡ്രഗ് അഡിക്ഷന്റെ പ്രശ്‌നങ്ങള്‍ മണവാളന്‍ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കോളേജ് വിദ്യാര്‍ത്ഥികളെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ.


 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ഷായെ കുടകില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്.

 

Advertisment