/sathyam/media/media_files/2025/11/19/zebra-line-2025-11-19-16-12-44.jpg)
തിരുവനന്തപുരം: കാൽനടക്കാരെ ഗൗനിക്കാതെ നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹന ഉടമകൾ ജാഗ്രതൈ.! പോലീസ് നിങ്ങൾക്ക് പിറകെയുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഓപ്പറേഷൻ തുടങ്ങിയിരിക്കുകയാണ് പോലീസ്. നിയമ ലംഘകര്‍ക്ക് ദിവസങ്ങൾക്കകം രണ്ടര ലക്ഷം രൂപ പിഴ ചുമത്തിക്കഴിഞ്ഞു.
വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്ക് വൻതോതിൽ കൂടുന്ന സാഹചര്യത്തിലാണ് സ്പെഷ്യൽ ഓപ്പറേഷൻ. 1232 നിയമലംഘനങ്ങള്‍ കണ്ടെത്തിയാണ് 2,57,760 രൂപ പിഴ ചുമത്തിയത്. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിട്ടിട്ടുമുണ്ട്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും തുടരുന്നത്.
2025ല്‍ ഒക്ടോബര്‍ 31വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്‍ ഇടിച്ചിട്ടതില്‍ സംഭവിച്ചതാണ്. ഇതേത്തുടർന്നാണ് പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്.
കാല്‍നടയാത്രക്കാരുടെ ക്രോസിംഗുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്.
കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വൈറ്റ് ലൈന്‍ ലൈഫ് ലൈൻ എന്ന പേരില്‍ ഈ ഡ്രൈവ് നടത്തിയത്.
പ്രധാന ജംഗ്ഷനുകള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തിരക്കേറിയ കാല്‍നട ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ടീമുകളെ വിന്യസിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു.
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്‍റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us