ഇസ്ലാമബാദ് : സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ പലതവണ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാനായി അവർ നദിയിൽ വാട്ടർ റിസർവോയറുകളും നിർമ്മിച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി പാക്ക് വിദേശകാര്യമന്ത്രി .
ഈ കരാറിൽ ലോകബാങ്കും ഉൾപ്പെട്ടിട്ടുള്ളതാണ്. കരാർ അവസാനിപ്പിക്കുക അസാദ്ധ്യമാണ്. ഇന്ത്യക്ക് ഒറ്റയടിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റില്ലെന്നും അങ്ങനെയാണെങ്കിൽ ലോകത്ത് ആർക്കും എന്തും തോന്നി യതുപോലെ ചെയ്യാ മല്ലോ എന്നും വടി കയ്യിലുള്ളതുകൊണ്ട് അയാളുടെ വകയാണ് എരുമ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും പാക് മന്ത്രി പറഞ്ഞു.