ചിറ്റൂർ: സ്ക്കൂൾ അവധിക്കാലത്ത് വിദ്യാർത്ഥികൾ അപരിചിത ജലാശയങ്ങളിൽ കുളിച്ച് ഉല്ലസിക്കാൻ പോവുന്നത് തടയാൻ രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണം . എല്ലാ വർഷങ്ങളിലും ഇത്തരം സംഭവങ്ങളിൽ മുങ്ങി മരണം നടന്നു വരുന്നത് രക്ഷിതാക്കൾ ഗൗരവമായി കാണണം. കഴിഞ്ഞ മൂന്നു വർഷങ്ങൾ ക്കിടയിൽ സംസ്ഥാനത്ത് നടന്ന 3000 പ്പരം മുങ്ങി മരണങ്ങളിൽ 750 വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞഅപകടങ്ങൾ നടന്നിട്ടിട്ടുണ്ട്.
ചിറ്റൂർപ്പുഴ, പാട്ടികുളം പാറക്കുളം, എന്നിവിടങ്ങളിൽ രണ്ടു വിദ്യാർത്ഥികളും വണ്ടിത്താവളം പള്ളിമൊക്കിൽ ഒരു വിദ്യാർ ത്ഥിനിയും ജലാശയങ്ങളിൽ മുണി മരണം നടന്നിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നു തത്തമംഗലം ബന്ധു വീട്ടിലെത്തിയ വിളാർത്ഥിയാണ് ചിറ്റൂർ വാതകശ്മശനത്തിനു സമീപമുള്ള പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത് . ചിറ്റൂർ കവറമേടിനു സമീപത്തെ വിദ്യാർത്ഥി പാട്ടികുളത്ത് സുഹൃത്തിൻ്റെ വീട്ടിൽ വിരുത്തിനെത്തി പാറക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് ജീവൻ പൊലിഞ്ഞത് .കരിപ്പാലി സ്വദേശിനിയായ വിദ്യാർത്ഥിനി വണ്ടിത്താവളം പള്ളിമൊക്കിനു ബന്ധു വീട്ടിൽ വിരുന്നിനെത്തിസമീപത്തെ കുളത്തിൽ മുങ്ങി മരിച്ച അപകടവും സമീപകാല ദുരന്തങ്ങളാണ്.
കോയമ്പത്തൂർ സ്വകാര്യ കോളേജിൽ നിന്നും അവധിക്കാല വിനോദയാത്രക്കെത്തിയ പതിനഞ്ചംഗ സംഘം കമ്പാലത്തറ ഏരിയിൽ കുളിക്കുന്നതിനിടെ മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. സ്ക്കൂൾ പഠനസമയത്ത് വിളാർത്ഥികളോടെ കാണിക്കുന്ന ശ്രദ്ധ രക്ഷിതാക്കൾ വേനലധിക്കാലത്തും പാലിക്കേണ്ടതായിട്ടുണ്ട്. ജലാശയങ്ങളിലെ അപകടക്കെണി തിരിച്ചറിയാൻ കഴിയാത്തതിനാൽ നീന്തൽ വശമുള്ള വിദ്യാർത്ഥികൾ പോലും അപകടത്തിൽ പ്പെടുന്നുണ്ട്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്ന തിന്ന് ചിറ്റൂർ-തത്തമംഗലം നഗരസഭ ശാസ്ത്രീയമായ നീന്തൽ പരിശീലന കേന്ദ്രവും രണ്ടു വർഷം മുൻപ് തുടങ്ങിയിട്ടുണ്ട്. അവധിക്കാലം ഉല്ലസിക്കാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങുന്ന വിദ്യാർത്ഥികളെ കർശന നിരീക്ഷണം നടത്തേണ്ടതുണ്ട്. . അപകടമുണ്ടായ ശേഷം വീടിനും നാടിനും ദുഃഖമാവുന്ന അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയേണ്ടതും അനിവാര്യമായിരിക്കുകയാണ്. കൊല്ല ങ്കോട് സിതാറുകുണ്ട് മലയിടുക്കിലേ വെള്ളച്ചാട്ടത്തിലും സമാന ദുരന്തങ്ങൾ പലതവണ നടന്നിട്ടുണ്ട്.