നീലേശ്വരം പൊലീസ് റെയില്‍വ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കാപ്പ ചുമത്തിയ പ്രതിയെ എംഡിഎംഎയുമായി പിടികൂടി. പിടിച്ചെടുത്തത് 19.200 ഗ്രാം എംഡിഎംഎ

നീലേശ്വരം പൊലീസ് റെയില്‍വ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കാപ്പ ചുമത്തിയ പ്രതിയെ എംഡിഎംഎയുമായി പിടികൂടി

New Update
police 2345

കാസര്‍ഗോഡ്: നീലേശ്വരം പൊലീസ് റെയില്‍വ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കാപ്പ ചുമത്തിയ പ്രതിയെ എംഡിഎംഎയുമായി പിടികൂടി. ഓപ്പറേഷന്‍ ഡി  ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പടന്നക്കാട്, സിംഗപ്പൂര്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന വിഷ്ണു. പി (29) പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 19.200 ഗ്രാം എംഡിഎംഎ പിടികൂടുകയുമായിരുന്നു.

Advertisment

കാപ്പ ചുമത്തി നാട് കടത്തിയ പ്രതിക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇത് ബേധിച്ച് രാവിലെ 9 മണിയോടെ കണ്ണൂര്‍ - യശ്വന്ത്പൂര്‍ ട്രെയിനില്‍ പ്രതി വന്നിറങ്ങി. ട്രെയിനില്‍ വന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനിടയില്‍ നിലേശ്വരം എസ് ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിലെ എസ് സി പി ഒ ദിലീഷ് ട്രെയിനില്‍ നിന്നിറങ്ങിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മറ്റ് പൊലീസുകാരും ചേര്‍ന്ന് പിടികൂടി. 


നേരത്തെ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ഇയാളെ ഗസറ്റഡ് ഓഫീസറുടെ സാനിധ്യത്തില്‍ ദേഹപരിശോധന നടത്തി. ഇയാളുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ നിയമ ലംഘനത്തിനും , മയക്ക് മരുന്ന് കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.