വത്തിക്കാൻ സിറ്റി: ഒന്നരമാസങ്ങൾക്ക് ശേഷം വിശ്വാസികളെ നേരിൽ കണ്ട് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ നീണ്ട നാളത്തെ ചികിത്സക്ക് ശേഷമാണ് മാർപാപ്പ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തത്.
മാർപാപ്പയെ കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്. ആശുപത്രിയുടെ ജനാലയ്ക്ക് അരികിലെത്തി കൈവീശി കാണിച്ചുകൊണ്ട് മാർപാപ്പ എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയറിയിച്ചു.
ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിലായി ആറ് ആഴ്ചയ്ക്ക് ശേഷമായിരുന്നു മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്.
അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു.