ഗോവിന്ദാപുരം - കൊല്ലങ്കോട് റോഡില്‍ കാര്‍ തടഞ്ഞപ്പോള്‍ കിട്ടിയത് കഞ്ചാവ്. 8 വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് 8 വര്‍ഷം തടവ്. സംഭവം നടന്നത് 2016 ല്‍

കൊല്ലങ്കോട്ട് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികള്‍ക്ക് 8 വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

New Update
arrest11

പാലക്കാട്: കൊല്ലങ്കോട്ട് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികള്‍ക്ക് 8 വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശികളായ സെബാസ്റ്റ്യന്‍ (36 വയസ്), പ്രിജോയ് (39 വയസ്), വിപിന്‍ (37 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളിലൊരാളായ സെബാസ്റ്റ്യന്‍ വിചാരണ വേളയില്‍ ഒളിവില്‍ പോയിരുന്നു.

Advertisment

2016 ആഗസ്റ്റ് 29 നാണ് സംഭവം. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.ഓമനക്കുട്ടന്‍ പിള്ളയും പാര്‍ട്ടിയും ചേര്‍ന്ന് ഗോവിന്ദാപുരം - കൊല്ലങ്കോട് റോഡില്‍ വച്ചാണ് കാറില്‍ കടത്തിക്കൊണ്ട് വന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന എം.സജീവ്കുമാര്‍ കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 


വിചാരണക്കൊടുവില്‍പാലക്കാട് സെക്കന്റ് അഡീഷണല്‍ കോടതി ജഡ്ജ് ഡി.സുധീര്‍ ഡേവിഡ് ആണ് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തിന് ശേഷം ശിക്ഷ വിധിച്ചത്. എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ ശ്രീനാഥ് വേണു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

 

Advertisment