തൃപ്രയാര്‍ കഴിമ്പ്രത്തെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍

തൃപ്രയാര്‍ കഴിമ്പ്രത്തെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6500 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍  ഒരാള്‍ അറസ്റ്റിലായി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര സ്വദേശി പരശുരാമനെ (42) ആണ് അറസ്റ്റ് ചെയ്തത്.

New Update
2344444

തൃശൂര്‍: തൃപ്രയാര്‍ കഴിമ്പ്രത്തെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6500 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍  ഒരാള്‍ അറസ്റ്റിലായി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര സ്വദേശി പരശുരാമനെ (42) ആണ് അറസ്റ്റ് ചെയ്തത്.

Advertisment

 കഴിമ്പ്രം സ്‌കൂളിനടുത്ത് തളിക്കുളം സ്വദേശി വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ നിന്ന് 38 ലിറ്റര്‍ വീതമുള്ള 197 കന്നാസ് സ്പിരിറ്റും പുറത്ത് നിര്‍ത്തിയിട്ടിരുന്ന മിനി ടെമ്പോയില്‍ നിന്ന് നാല് കന്നാസ് സ്പിരിറ്റുമാണ് കണ്ടെടുത്തത്. 



കെട്ടിടം സ്പിരിറ്റ് ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മൈദയും വൈക്കോലും കൊണ്ടു വന്നിരുന്നതിന്റെ മറവിലാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിമ്പ്രത്തു നിന്ന് ആവശ്യക്കാര്‍ക്ക് ചെറിയ വാഹനങ്ങളില്‍ എത്തിച്ച് നല്‍കുകയായിരുന്നു പതിവ്.



ശനിയാഴ്ച രാവിലെ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ അഞ്ച് കന്നാസ് സ്പിരിറ്റുമായി പരശുരാമനെ പിടികൂടിയിരുന്നു.


 ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കഴിമ്പ്രത്ത് ഗോഡൗണ്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. ഈയിടെ മലപ്പുറത്ത് സ്പിരിറ്റ് പിടികൂടിയതില്‍ ഉള്‍പ്പെട്ടവരുമായും കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് എത്തിക്കുന്നവരുമായും പരശുരാമന് ബന്ധമുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വന്നിരുന്നു. കുറച്ച് ദിവസമായി ചെന്ത്രാപ്പിന്നിയിലെ വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

Advertisment