കൊലപാതകത്തിന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി. സൗമ്യ വിശ്വനാഥന്‍ വധക്കേസ്: ശിക്ഷാവിധി തടഞ്ഞ് ഹൈക്കോടതി

ഒക്ടോബര്‍ 18 ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ആദ്യ നാല് പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

New Update
soumyaa


സൗമ്യ വിശ്വനാഥന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെയാണ് സ്റ്റേ. 14 വര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടതും ജീവപര്യന്തം ശിക്ഷയും ചോദ്യം ചെയ്ത് നാല് പ്രതികളും കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട്, അപ്പീലുകളില്‍ മറുപടി നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ അപ്പീലില്‍ പോലീസിന് നോട്ടീസ് അയച്ചത്.

Advertisment

കൊലപാതകത്തിന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത്. രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരെയാണ് ഡല്‍ഹി സാകേത് സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. 

ഒക്ടോബര്‍ 18 ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ആദ്യ നാല് പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് (പിഎസ്ആര്‍) സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. മരണത്തിന് കാരണമായ സംഘടിത കുറ്റകൃത്യം നടത്തിയതിന് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) വകുപ്പുകള്‍ പ്രകാരം കുറ്റവാളികള്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഈ വകുപ്പുകളില്‍ പരമാവധി ശിക്ഷയായി വധശിക്ഷ ലഭിക്കുമായിരുന്നു.

യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ച് പ്രതി രവി കപൂര്‍, നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് കണ്ടെത്തിയത്. അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരും കപൂറിനൊപ്പമുണ്ടായിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് കണ്ടെത്തുന്നത് വരെ ഇത് അപകടമരണമാണെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ സൗമ്യയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നതായി കണ്ടെത്തി. 

2009 മാര്‍ച്ചില്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രവി കപൂര്‍, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ സൗമ്യയെ പിന്തുടര്‍ന്ന അതേ കാറിന്റെ സാന്നിധ്യം  ജിഗിഷ ഘോഷിന്റെ കേസിലും കണ്ടെത്തി. ഇതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയിരുന്നു. 2010 ജൂണില്‍ രവി കപൂര്‍, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബല്‍ജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലീസ്  കുറ്റപത്രം സമര്‍പ്പിച്ചു. 2010 നവംബര്‍ 16ന് സാകേത് കോടതിയില്‍ സൗമ്യ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. 

 

somya viswanathan
Advertisment