ഡൽഹി : എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്, അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളിലേക്ക് "മെയ്ഡേ കോൾ" ചെയ്തിരുന്നു. ഇത് ഒരു എമർജൻസി സന്ദേശമാണ്. അപകടത്തിനുമുന്പ് നൽകു ന്ന സന്ദേശം. "മേഡേ ,മേഡേ ,മേഡേ," എന്നാണ് മൂന്നുതവണ എയർ ട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് സന്ദേശമയക്കുന്നത് വിമാനം അപകടത്തിലായി എന്ന എമർജൻസി സന്ദേശമാണ് അത്. വിമാനത്തിൽ ഉണ്ടാകുന്ന അസ്വാഭാവിക പ്രശ്നങ്ങൾ മൂലം അടിയന്ത രഘട്ടത്തിൽ സഹായ ത്തിനായി എയർ ട്രാഫിക് കൺട്രോളിക്ക് ക്യാപ്റ്റൻ നൽകുന്ന സന്ദേശമാണ് "മെയ്ഡേ കോൾ"
"മെയ്ഡേ" കോളിൻറെ ഉൽപ്പത്തി എങ്ങനെ?
ലണ്ടനിൽ ഫെഡെറിക് സ്റ്റാൻലി മാര്കഫോർഡ് എന്നൊരു സീനി യർ റേഡിയോ ഓഫീസറുണ്ടായിരുന്നു.1921 ൽ അധികാരികൾ അദ്ദേഹത്തോട്,അപകടസമയത്തും എമർജൻസിയിലുമൊക്കെ ഉപയോഗിക്കാനുള്ള ഒരു വാക്ക് കണ്ടുപിടിക്കാനാവശ്യപ്പെട്ടു. അദ്ദേഹം കണ്ടുപിടിച്ചതാണ് ' മെയ്ഡേ' എന്ന വാക്ക്. ഫ്രഞ്ചിലെ 'm'aider' ( എന്നെ സഹായിക്കൂ ) എന്ന വക്കിൽനിന്നാണ് അദ്ദേഹം "മെയ്ഡേ" എന്ന എമർജൻസി ആവശ്യത്തിനുള്ള വാക്ക് കണ്ടുപി ടിച്ചത്.
ഈ വാക്ക് പിന്നീട് ലോകമെമ്പാടുമുള്ള വിമാനങ്ങളിലെ പൈല റ്റുമാർക്കുള്ള അവസാന ആശ്രയത്തിനുള്ള വാക്കായി മാറപ്പെടുകയായിരുന്നു