ട്രംപിന്റെ ചുങ്ക നയം ഇന്ത്യന്‍ സോളാര്‍ - ഇ.വി രംഗത്ത് കുതിപ്പിനു കരുത്തേകുമോ? . കുറഞ്ഞ ചെലവില്‍ ചൈനയില്‍ നിന്ന് അസംസ്‌കൃത വസ്തുകള്‍ ഇന്ത്യലേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ക്രമാതീതമായി വര്‍ധിക്കുമോയെന്ന ഭീതിയില്‍ ആഭ്യന്തര കമ്പനികള്‍

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്ക നയത്തില്‍ ആടി ഉടലയുകയാണ് ആഗോള വിപണി. മറ്റു രാജ്യങ്ങളേക്കാള്‍ ട്രംപിന്റെ നികുതി തിരിച്ചടിയാകുന്നതു ചൈനയ്ക്കാണ്.

New Update
solar12223

കോട്ടയം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്ക നയത്തില്‍ ആടി ഉടലയുകയാണ് ആഗോള വിപണി. മറ്റു രാജ്യങ്ങളേക്കാള്‍ ട്രംപിന്റെ നികുതി തിരിച്ചടിയാകുന്നതു ചൈനയ്ക്കാണ്. ഈ അവസരം ഇന്ത്യയ്ക്കു മുതല്‍ക്കുട്ടാകുമെന്നു കരുതുന്നവര്‍ ഏറെയുണ്ട്. ട്രംപിന്റെ നികുതിയില്‍ പകച്ചു നില്‍ക്കുന്നതു സോളാര്‍ - ഇലക്ട്രിക് ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി മേഖലയാണ്. ചൈനയില്‍ നിന്നാണു കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍  ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

Advertisment

trumph 1234

 

ട്രംപിന്റെ ചുങ്ക നയം വന്നതോടെ 104 ശതമാനം ഇറക്കുമതി ചുങ്കമാണു ചൈനയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ചൈന തിരിച്ചു 125 ശതമാനം താരിഫാണു യു.എസിനുമേല്‍ ചുമത്തിയിരിക്കുന്നതും. ഇതോടെ തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍ ചൈനീസ് കമ്പനികള്‍ മറ്റു വിപണികളെ കൂടുതലായി ആശ്രയിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകും. 

Yogi Govt Aims For 22,000 MW Solar Power By 2027, 1 Lakh Homes Already Powered

സോളാര്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണു ചൈന. ഇന്ത്യയിലേക്ക് ചൈനീസ് കമ്പനികള്‍ കൂടുതലായി സോളാര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനു പുതിയ സാഹചര്യം വഴിയൊരുക്കും. ഇത് പുരപ്പുറ സോളാര്‍ പോലുള്ള സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനിടയുണ്ട്.

സോളാര്‍ പദ്ധതികളുടെ ചെലവുകള്‍ കുറയ്ക്കാനായി 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സോളാര്‍ സെല്ലുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും മൊഡ്യൂളുകളുടെ കസ്റ്റംസ് തീരുവ 40 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

solar-farm-high-rez

ഏറ്റവും കുറഞ്ഞ ലെവലൈസ്ഡ് കോസ്റ്റ് ഓഫ് എനര്‍ജി കൈവരിക്കുന്നതിനു മുന്‍ഗണന നല്‍കുമ്പോള്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍ വിലകുറഞ്ഞതും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ ചൈനീസ് ഇറക്കുമതികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇത് ആഭ്യന്തര കമ്പനികള്‍ക്കു തിരിച്ചടിയാകും ഉണ്ടാക്കുക. ചൈനയില്‍ നിന്നുളള ഇറക്കുമതി ക്രമാതീതമായി വര്‍ധിച്ചാല്‍ ആന്റിഡംപിങ് ഡ്യൂട്ടികള്‍ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര കമ്പനികള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ട്.

അതേസമയം, അസംസ്‌കൃത വസ്തുക്കുടെ വില കുറയാനും ഇതുവഴി ഇല്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഉള്‍പ്പടെ നിര്‍മിക്കുന്നതിനു ചെലവ് കുറയുകയും ഇതു ഭാവിയില്‍ കാറുകളുടെ വില കുറയാനും ഇടയാക്കും.

Advertisment