വി എസ്സിനും പിണറായിക്കുമിടയില്‍ ഒരു പുഞ്ചിരിയോടെ മഞ്ഞുരുക്കിയ രണ്ടു പേര്‍, യെച്ചൂരിയും കോടിയേരിയും മധുര സമ്മേളനത്തിലെ നീറുന്ന ഓര്‍മ്മകള്‍, കൃഷ്ണപ്പിള്ള കണ്ടെത്തിയ വി എസ് പൂര്‍ണ വിശ്രമത്തിലും

സിപിഎമ്മിന്റെ ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുമ്പോള്‍ പ്രധാനപ്പെട്ട ചിലരുടെ അഭാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരു ശൂന്യതയായി അനുഭവപ്പെടുന്നുണ്ട്.

New Update
dc-Cover-c4no7ob2o7pj1bb2cdl9ocv9m7-20161108014350.Medi

മധുര : സിപിഎമ്മിന്റെ ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുമ്പോള്‍ പ്രധാനപ്പെട്ട ചിലരുടെ അഭാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരു ശൂന്യതയായി അനുഭവപ്പെടുന്നുണ്ട്.
സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിയോഗമാണ് ഇതിലേറ്റവും വലിയ വിടവ്. 

Advertisment

വി എസ് അച്യുതാനന്ദന്‍ എന്ന, ഇക്കാലമത്രയും ജനങ്ങള്‍ നെഞ്ചേറ്റിയ നേതാവിന്റെ അഭാവമാണ് മറ്റൊന്ന്. 101 വയസ്സ് പിന്നിട്ട വി എസ് സ്വന്തം വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.


 

yechuri

തന്റെ ജീവനും ജീവിതവുമയ പാര്‍ട്ടിയുടെ സമ്മേളനം മധുരയില്‍ നടക്കുന്നത് അറിഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സ് അവിടെ ഉണ്ടാകും എന്നു വിശ്വസിക്കുന്ന വി എസ് സ്‌നേഹികള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാവും.

ഒരുകാലത്തു വി എസ് -പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ചരടുവലികളും വെട്ടി നിരത്തലുകളും സിപിഎമ്മിലെ ചൂടേറിയ ചരിത്രം. പലരുടെയും തല ഉരുണ്ട അത്തരമൊരു  സമ്മേളന കാലം ഇപ്പോള്‍ സിപിഎമ്മിനില്ല. 


വി എസ് എന്ന വന്‍ മരം വിശ്രമത്തിലേക്ക് കടക്കുന്നതിന് ഏറെ മുന്‍പു തന്നെ പിണറായി പൂര്‍ണമായും പാര്‍ട്ടിയെ തന്റെ ആധിപത്യത്തിലാക്കി.  എല്ലാവരും പിണറായി പക്ഷമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 


V S

വി എസിനൊപ്പം നിലകൊണ്ട പലര്‍ക്കും ചിറകുകള്‍ നഷ്ടപ്പെട്ടു. പിണറായി രണ്ടാമതും തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. വലംകൈ ആയിരുന്ന കോടിയേരിയുടെ മരണം ഒന്നുലച്ചെങ്കിലും കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഴുവന്‍ സമയം പങ്കെടുത്ത് തന്റെ കരുത്തുറപ്പിച്ചു.

 ഏതാണ്ട് പൂര്‍ണമായും പിണറായി പക്ഷമായ സംസ്ഥാന സമ്മേളനം വലിയ അസ്വാരസ്യങ്ങളില്ലാതെ നടത്തി. ഒന്നു മുരണ്ടവര്‍ പിന്നെ മിണ്ടിയില്ല. ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരള ഘടകവും പിണറായിയും തന്നെ പാര്‍ട്ടിയിലെ പ്രബലര്‍.

Hs

ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ സ്വാധീനം വെളിവാകും. വിശ്രമിക്കുന്ന വി എസ് പാര്‍ട്ടി രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ്. 1964 ല്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്നു തെനാലിയില്‍ യോഗം ചേര്‍ന്ന് സിപിഐ (എം) രൂപീകരിച്ച നേതാക്കളില്‍ ഒരാള്‍. 


ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായിരിക്കെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ   പി. കൃഷ്ണപിള്ള കണ്ടെത്തിയ 'സമരാഗ്‌നി 'യാണ് വി എസ്. 


വി എസ് പാര്‍ട്ടിക്കകത്തും പുറത്തും സമരമായിരുന്നു. വി എസ് -പിണറായി പോര് മുറുകുമ്പോള്‍ രണ്ടു പേര്‍ക്കുമിടയില്‍ പുഞ്ചിരിച്ചുകൊണ്ട് മധ്യസ്ഥരായി തീ കെടുത്തിയ രണ്ടു പേരായിരുന്നു യെച്ചൂരിയും കോടിയേരിയും. രണ്ടു പേരും ഇന്നില്ല. വി എസ് പൂര്‍ണ വിശ്രമത്തിലും.

മധ്യസ്ഥരുടെ അഭാവം അലട്ടാന്‍ മാത്രം പിണറായിക്ക് പാര്‍ട്ടിയില്‍ മറുവാക്കില്ല എന്നതും മറ്റൊരു യാഥാര്‍ഥ്യം

 

Advertisment