/sathyam/media/post_attachments/Y9VPSocptgTMjpeNyVH3.jpg)
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളിയ സുപ്രീം കോടതി നടപടിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീല്‍. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു.
തന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്കൊണ്ട് എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. എൻ്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്.കെ ടി ജലീൽ ഫേസ് ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
എന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്കൊണ്ട് എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. എൻ്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്.
ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.
വിശദമായി അത് പിന്നീട് പറയാം.
നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നിയമനം.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us