തൃശൂർ: ക്രെഡിറ്റ് കാർഡിന്റെ പേരിൽ വമ്പൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. നാഷണലൈസ്ഡ് ബാങ്കിന്റെ ക്രൈഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന വ്യാജേന യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഝാർഖണ്ഡ് സ്വദേശി അജിമുദ്ദീൻ അൻസാരിയാണ് കേരള പോലീസിന്റെ പിടിയിലായത്.
/sathyam/media/post_attachments/zCuRPy8WMZVTsAksy2Zt.jpg)
കുന്നംകുളം സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ടിൽന്നും ഏഴുതവണയായി പ്രതി തട്ടിയെടുത്തത് 3,69,300 രൂപ. സ്ത്രീയുടെ പരാതിയിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ പണം തട്ടിയെടുത്തത് ഝാർഖണ്ഡിൽനിന്നാണെന്നു കണ്ടെത്തി. തുടർന്നായിരുന്നു പ്രതി പോലീസ് വലയിലായത്.
2023 ഫെബ്രുവരിയിലാണ് പരാതിക്കാരിക്കു ബാങ്കിൽനിന്നെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഫോണ്‍കോൾ ലഭിച്ചത്. പരാതിക്കാരിക്ക് പുതിയ ക്രെഡിറ്റ് കാർഡ് ലഭിച്ച ഉടനെയായതിനാൽ യാതൊരു സംശയവും തോന്നിയില്ല. തുടർന്ന് ബാങ്കിന്റേതാണെന്നു വിശ്വസിപ്പിച്ച് പ്രതി പരാതിക്കാരിയുടെ ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ബാങ്ക് വിവരങ്ങൾ ഓരോന്നായി ചോർത്തി.
ഇത്തരത്തിൽ ഏഴു തവണകളായി 3,21,300 രൂപയും ക്രെഡിറ്റ് കാർഡിൽനിന്ന് 48,000 രൂപയുമടക്കം ആകെ 3,69,300 രൂപ തട്ടിയെടുത്തു. ഇതേത്തുടർന്നാണു പരാതി നൽകിയത്. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ ഝാർഖണ്ഡിൽ നിന്ന് കണ്ടെത്തിയത്.