കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യത്തിൽ അപ്രായോഗികമായ തീരുമാനങ്ങൾ ചെറുകിട വ്യാപാര മേഖലയെ തകർക്കുകയാണെന്നും പരിഹാരമുണ്ടക്കുവാൻ വ്യാപാര സമൂഹം മുന്നിട്ടിറങ്ങണമെന്നും കേരള ജനപക്ഷം സെക്യുലർ ചെയർമാൻ പി.സി ജോർജ് ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളും വ്യാപാര സമൂഹവും എന്ന ഓൺലൈൻ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് അതാതു പ്രദേശത്തെ വ്യാപാര സമൂഹം ചെറിയ തുക പിരിച്ചെടുത്തുകൊണ്ട് ആ പ്രദേശത്തെ കോവിഡ് ബാധിതരെ കൃത്യമായി ക്വാറന്റൈൻ ചെയ്യിപ്പിക്കുകയും അവർക്കുവേണ്ട സഹായം എത്തിച്ചു നൽകുവാൻ തയ്യാറായെങ്കിൽ എല്ലാ ദിവസവും കട തുറക്കുവാനുള്ള സാഹചര്യം ഉണ്ടാകും. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് മുൻപിൽ നൽകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.