ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ഒടുവിൽ എനിക്ക് വേണ്ടി എന്തെന്തു തിക്കും തിരക്കു മായിരുന്നു
പുതു മുണ്ടുടുപ്പിക്കാൻ
കുറി തൊടുവിക്കാൻ
ദിശനോക്കി
പായ വിരിക്കാൻ
എന്തൊരു ശുഷ്ക്കാന്തിയായിരുന്നു
എങ്ങനെയെങ്കിലും വസ്ത്രം ധരിച്ചവൻ
എവിടെയെങ്കിലും
കിടന്നുറങ്ങിയവൻ
മരിച്ചു കിടക്കുന്നവനാണെന്ന
ബോധമില്ലാതെ
സന്തോഷം കൊണ്ട്
ഏങ്ങിയേങ്ങി കരഞ്ഞു
എന്റെ വീടിനുമുമ്പിൽ പന്തൽ കെട്ടാൻ
മരിച്ചു കിടക്കുന്നവനെ
കാണാൻ
വരുന്നവർക്ക്
വിരുന്നൊരുക്കാൻ
സ്വീകരിക്കാൻ
എന്തൊരു സ്നേഹം
ഞാനാകെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി
മരിച്ചു കഴിഞ്ഞപ്പോളല്ലേ
ഞാനെന്റെ വിലയറിഞ്ഞത്
Advertisment
അപ്പൊ മാത്രം