Advertisment

"അശ്രാന്തം" കവിത മഞ്ജുള ശിവദാസ്‌

New Update

publive-image

Advertisment

ഒന്നീന്നു തുടങ്ങുമ്പോഴും-

ഒന്നിടവിട്ടു വരും ദുരിതങ്ങൾ,

ഒന്നാകെ വിഴുങ്ങീട്ടകലും-

ഒന്നിലുടക്കി മരിയ്ക്കും മർത്യൻ.

ഒന്നൊന്നിലുമധികം തങ്ങി-

ഉഴപ്പാതെ കരേറീടുന്നവർ,

പരലോകം പൂകുമ്മുൻപേ-

എത്തിച്ചതെടുക്കും തീർച്ച..

ഇഹലോകത്തുണ്ടാം ഇണ്ടലി-

ലാണ്ടീടരുതെന്നറിയേണം,

സ്ഥിരവാസികളല്ലാത്തവരുടെ-

സുഖ ദുഃഖവുമസ്ഥിരമല്ലേ.

ആരാനുടെ വീഴ്ചകളെണ്ണി-

വീമ്പുപറഞ്ഞിരുന്നവർ ചിലർ-

അവനോനുടെ നേരം വെറുതേ-

പൊയ്പോയതറിഞ്ഞില്ലെന്നേ.

ആരാന്റെ വിചാരങ്ങൾക്കൊ-

ത്തവനവനുടെ പാത ത്യജിച്ചാൽ,

നഷ്ടങ്ങൾ നികത്താൻ-

പഴികൾക്കാവില്ലതു കഷ്ടം തന്നെ.

വീഴുന്നതു തെറ്റല്ലെന്നേ,

സ്വപ്‌നങ്ങൾ ത്യജിയ്ക്കരുതപ്പോൾ,

അശ്രാന്ത പരിശ്രമിയൊരുനാൾ-

ലക്ഷ്യത്തെ പുൽകിടുമെന്നേ..

പാഠങ്ങൾനൽകിയ പിഴവുക-

ളറിവായ് അകമുണർത്തിടേണം.

വിജയത്തിനു വഴികൾ തെളിയ്ക്കും-

വീഴ്ചകളിലെ മുറിവുകളെല്ലാം

Advertisment