Advertisment

കവിത " അതിരുകൾ " മഞ്ജുള ശിവദാസ്‌ .

author-image
admin
Updated On
New Update

publive-image

Advertisment

മാത്രകൾക്കൊണ്ടത്ര നിഷ്പ്രയാസം-

തകർത്തീടുവനാമോ മനുഷ്യബന്ധം.

അത്രയും നേർത്തൊരു കണ്ണിയാണോ-

മർത്യരെത്തമ്മിൽക്കൊരുത്ത സ്നേഹം.

അതിതീവ്രദേശീയബോധം മനുഷ്യരിൽ-

അർബുദം പോലെപ്പടർന്നിടുമ്പോൾ,

ലഹരിയായുള്ളിൽ നുരയ്ക്കും മതഭ്രമം-

മർത്യ മസ്തിഷ്‌കം ഭരിച്ചിടുമ്പോൾ,

പിളരുന്നതംബരച്ചോട്ടിൽ സ്വയം-

മുളച്ചുടലറിയാതെപ്പടർന്ന ബന്ധം.

അണയുന്നതാരും കൊളുത്താതെ കത്തി-

പ്രകാശം ചൊരിഞ്ഞതാം സ്നേഹദീപം.

അതിരുകൾക്കോരോ പുറത്തുമായ് നാം-

ബദ്ധശത്രുക്കളായതെന്നാർക്കുവേണ്ടി?

ചുറ്റിപ്പിണഞ്ഞു പടർന്ന ബന്ധങ്ങളെ-

വെട്ടിപ്പിളർന്ന വ്യാമോഹികൾക്കായ്.

ഹൃത്താൽക്കൊരുത്തതന്നറ്റുപോയി-

ഉറ്റവർ പറ്റം പിരിഞ്ഞു പോയി.

വെട്ടിപ്പകുത്തവർ മാഞ്ഞെങ്കിലും,നിണം-

പൊടിയുമാമുറിവുകളിൽ നിന്നുമെന്നും.

Advertisment