New Update
കവിത "നേരം " മഞ്ജുള ശിവദാസ് .
Advertisment
നേരമില്ലായ്മയ്ക്കു കാരണം തേടു- മ്പൊഴാരും നിരൂപിച്ചിരിയ്ക്കയില്ല, കൂട്ടിക്കിഴിച്ചു കുറിയ്ക്കുന്നതത്ര- കടുപ്പമേറീടുന്നതാകുമെന്ന്. ഉണ്ണാനുടുക്കാനുറങ്ങുവാനും- ഉണ്ണികൾക്കൊപ്പമിരിയ്ക്കുവാനും, ഉള്ളൊരു കൂട്ടുമായ് കൂടുവാനും- ഉള്ളിലുള്ളല്ലലൊഴിച്ചിടാനും, വേണ്ടത്രനേരമുണ്ടായിരുന്നെങ്കിലും, നാലാൾക്കുമുൻപിലെക്കേമനാകാൻ- നേരത്തിൻദാരിദ്ര്യമോതിക്കളഞ്ഞൊരാ- നേരം മതിയാകുമായിരുന്നു. കാര്യമില്ലാതെക്കളഞ്ഞ നേരത്തിന്റെ- കാൽഭാഗമെങ്കിലും നേരെയെങ്കിൽ, കാരണവന്മാർക്കു കാര്യംതിരക്കുവാ- നാരെങ്കിലും കാണുമായിരുന്നു. ഓടുന്നജീവിത ശകടത്തിനുള്ളിലായ് ഓടിയോടിത്തീർത്തമൂല്യ ജന്മം, പാടേതളർന്ന നേരത്തുകാലത്തോടു- പരിഭവിച്ചിട്ടിനിയെന്തു നേട്ടം.