സത്യം ഡെസ്ക്
Updated On
New Update
കോതി വച്ചമുടിയിഴക്കുള്ളിൽ തുറിച്ചു നോക്കുന്ന വെളുപ്പുകൾ
നരയാണ് തീഷ്ണമായ നോട്ടത്തിൽ ഉള്ളൊന്നാളി
നര വിളിക്കാത്ത അഥിതിയായി വന്നു മേയുന്നു
യുവത്വം പടിയിറങ്ങുന്നു
ഓടിനടന്ന കാൽ മുട്ടുകൾ തേയ്മാനമറിയിച്ചു പരിഹസിക്കുന്നു
പുലർകാലം ഒരുങ്ങി എത്തുന്നു
രാവ് മയക്കമായി കൂടണയുന്നു
വെളുപ്പ് കൂടി വരുന്നു കറുപ്പ് യാത്ര തുടരുന്നു
പൊടിയിലല്പം വെള്ളം ചേർത്ത് വെളുപ്പിനെ തലോടിയപ്പോൾ
കണ്ണാടി പോലും പുച്ഛിച്ചു ചിരിക്കുന്നു
Advertisment
എന്തിനാണ് വിഷമം നിനക്കെന്നും പ്രിയം കറുപ്പിനെക്കാൾ വെളുപ്പായിരുന്നല്ലോ.........
( മീനു അമ്പാട്ട് )