കോതി വച്ചമുടിയിഴക്കുള്ളിൽ തുറിച്ചു നോക്കുന്ന വെളുപ്പുകൾ
നരയാണ് തീഷ്ണമായ നോട്ടത്തിൽ ഉള്ളൊന്നാളി
നര വിളിക്കാത്ത അഥിതിയായി വന്നു മേയുന്നു
യുവത്വം പടിയിറങ്ങുന്നു
ഓടിനടന്ന കാൽ മുട്ടുകൾ തേയ്മാനമറിയിച്ചു പരിഹസിക്കുന്നു
പുലർകാലം ഒരുങ്ങി എത്തുന്നു
രാവ് മയക്കമായി കൂടണയുന്നു
വെളുപ്പ് കൂടി വരുന്നു കറുപ്പ് യാത്ര തുടരുന്നു
പൊടിയിലല്പം വെള്ളം ചേർത്ത് വെളുപ്പിനെ തലോടിയപ്പോൾ
കണ്ണാടി പോലും പുച്ഛിച്ചു ചിരിക്കുന്നു
എന്തിനാണ് വിഷമം നിനക്കെന്നും പ്രിയം കറുപ്പിനെക്കാൾ വെളുപ്പായിരുന്നല്ലോ.........
( മീനു അമ്പാട്ട് )