അമേരിക്കയിലെ കൊറോണ വൈറസിന്‍റെ രണ്ടാമത്തെ ആക്രമണം വിനാശകരമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ്

New Update

വാഷിംഗ്ടണ്‍:  രാജ്യത്ത് ഇന്‍ഫ്ലുവന്‍സ സീസണ്‍ ആരംഭിക്കുന്നതിനാല്‍ അമേരിക്കയിലെ രണ്ടാം ഘട്ട കൊറോണ വൈറസ് കൂടുതല്‍ വിനാശകരമായിരിക്കുമെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

Advertisment

വരും മാസങ്ങളില്‍ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കണമെന്ന് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

publive-image

വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ജനങ്ങള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നുവെന്നാണ്. 'ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ആയുധം തണുപ്പ് കാലാവസ്ഥയാണ്.

ഫ്ലൂ പാന്‍ഡെമിക്കും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും ഒരുമിച്ച് നേരിടുക എന്നത് പ്രയാസകരമാണ്. ഞാന്‍ ഇത് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവരത് അവഗണിക്കുകയാണ്,' - അദ്ദേഹം പറയുന്നു.

2009 ല്‍ യുഎസില്‍ പന്നിപ്പനി ബാധിച്ചതിന്‍റെ ആദ്യ റൗണ്ട് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയായിരുന്നു. അതിന്‍റെ അടുത്ത ഘട്ടം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയും, വീണ്ടും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയും നടന്നു. അത് കൂടുതല്‍ അപകടകരമായിരുന്നു.

ഇതുവരെ യുഎസില്‍ 8 ദശലക്ഷം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 44,845 പേര്‍ മരിച്ചു.

കൊറോണ വൈറസ് തടയുന്നതിന് സര്‍ക്കാരുകള്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മറുവശത്ത്, ഫ്ലൂ സീസണ്‍ വരുന്ന അതേ രീതിയിലാണ് വൈറസ് വന്നതെന്ന് റെഡ്ഫീല്‍ഡ് പറയുന്നു. അത് ആരോഗ്യ വ്യവസ്ഥയെ വഷളാക്കും. ഏറ്റവും ഉയര്‍ന്ന സമയത്ത് രണ്ട് ഇന്‍ഫ്ലുവന്‍സ ഉണ്ടായാല്‍ അവ കൈകാര്യം ചെയ്യുന്നത് ആരോഗ്യസംരക്ഷണ സംവിധാനത്തിന് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment