Advertisment

പ്രസിഡന്റായാല്‍ എച്ച്~1ബി വിസ സമ്പ്രദായം നിര്‍ത്തും: വിവേക് രാമസ്വാമി

വിവേകിന്റെ മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vivek_ramaswamy

വാഷിങ്ടണ്‍: താന്‍ യു.എസ് പ്രസിഡന്റായാല്‍ എച്ച്~1 ബി വിസ സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് റിപ്പബ്ളിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയുടെ പ്രഖ്യാപനം. എച്ച്~1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും ലോട്ടറി സമ്പ്രദായത്തിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, വിവേകിന്റെ മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്. വിദഗ്ധ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച്~1 ബി. പതിനായിരക്കണക്കിന് ഇന്ത്യന്‍, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസില്‍ ജോലിയെടുക്കുന്നത്.

നിലവില്‍, എച്ച്~1 ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്~1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ഇന്ത്യന്‍ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജാ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. 

Vivek Ramaswamy
Advertisment