Advertisment

"തീപൊള്ളലേറ്റ് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്താൻ ഇനിയും കടമ്പകളേറെ": കേസ് കൈകാര്യം ചെയ്യുന്ന കേളി അൽഖർജ് പ്രവർത്തകർ

New Update
saudi

റിയാദ്: മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല.

Advertisment

ധിലം പരിധിയിൽ പെടുന്ന ദുബയ്യയിൽ മസറ ജോലിചെയ്തിരുന്ന ഉത്തർ പ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32) ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് താമസിച്ചിരുന്ന കണ്ടയ്നറിന് തീ പിടിച്ച് വെന്ത് മരിച്ചത്.

രാത്രിയിൽ ഉണ്ടായ തീപിടുത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. തിരിച്ചറിയാനാവാത്ത വിധം പൂർണ്ണമായും കത്തി കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ധിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തുടർന്ന്  മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയ്യാറായില്ല.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ നിന്നതോടെ ഇന്ത്യൻ എംബസി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ആദ്യം ധിലം കോടതി കൈകാര്യം ചെയ്ത് കേസ്‌ പിന്നീട് റിയാദിലെ ധീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരണപ്പെട്ടവരുടെ കുടുംബവും. കേളി കലാ സാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് മൂന്നു മാസത്തോളമായി ഈ കേസ് കൈകാര്യം ചെയ്യുന്നത്.

Advertisment