ഓര്‍ത്തഡോക്‌സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനം നിലവില്‍ വന്നു. കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്ത് സഭ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയതായി രൂപീകരിക്കപ്പെട്ട ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ പ്രഥമ കൗണ്‍സില്‍യോഗം ഭദ്രാസന ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update
asia pacfica

കാന്‍ബറ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയതായി രൂപീകരിക്കപ്പെട്ട ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ പ്രഥമ കൗണ്‍സില്‍യോഗം ഭദ്രാസന ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

asia 2

ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിലിപ്പ് തോമസ് കോറെപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി. ഫാ. സന്ദീപ് എസ് മാത്യൂസ് സ്വാഗതവും തോമസ് വര്‍ഗീസ് കോറെപ്പിസ്‌കോപ്പ നന്ദിയും പറഞ്ഞു.

asia 3

ഭദ്രാസന സെക്രട്ടറിയായി തോമസ് വര്‍ഗീസ് കോറെപ്പിസ്‌കോപ്പയെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ ഭാരവാഹികളായി ഫിലിപ് തോമസ് കോറെപ്പിസ്‌കോപ്പ, ഫാ. ജാക്‌സ് ജേക്കബ്, ബിനില്‍ ജോയി, മെല്‍വിന്‍ ജോണ്‍, വിനോ കുര്യന്‍, ഡാനിയേല്‍ കാരിക്കോട്ട് ബര്‍സ്ലീബി എന്നിവരേയും ഓഡിറ്റര്‍മാരായി ജോര്‍ജി പി ജോര്‍ജ്, ജോണ്‍സണ്‍ മാമലശേരി എന്നിവരേയും തിരഞ്ഞെടുത്തു. സമിതിയിലെ സ്ഥിരം ക്ഷണിതാവായി ബിജു സൈമണെ മെത്രാപ്പൊലീത്ത നിയമിച്ചു.