/sathyam/media/media_files/2025/11/25/appukuttan-2025-11-25-21-46-35.jpg)
മനാമ: ന്ത്യൻ സംഗീത കലാരംഗത്തിന് നൽകിയ സമഗ്രസംഭാവനയ്ക്ക് ബഹറിൻ സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ "സംഗീതരത്നം" പുരസ്കാരം സംഗീതജ്ഞനും ബഹ്റൈൻ
റിൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സ് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ അമ്പിളിക്കുട്ടന് സമർപ്പിക്കും. പൊന്നാടയും പ്രശസ്തിപത്രവും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 5ന് വിശാലമായ അദാരിപാർക്കിൽ നടക്കുന്ന ജനകീയ വാദ്യസംഗമം 2025ൻ്റെ ഉത്ഘാടന ചടങ്ങിൽവെച്ച് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് അമ്പിളിക്കുട്ടന് സമർപ്പിക്കും.
കഴിഞ്ഞ 22 വർഷമായി ഭാരതീയ കലാസാംസ്കാരിക പ്രവർത്തനത്തിലൂടെ പ്രവാസലോകത്ത് പതിനായിരത്തിലധികം കലാപ്രതിഭകളെ സൃഷ്ടിക്കുവാൻ അമ്പിളിക്കുട്ടന്റെ നേതൃത്വത്തിലുള്ള ഐ. ഐ. പി. എ.യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കലോത്സവങ്ങളിലും സിനിമാപിന്നണി ഗാനരംഗത്തും സംഗീതസംവിധാനത്തിലും സജീവമായിരുന്ന അമ്പിളിക്കുട്ടൻ പത്‌മവിഭൂഷൻ ഡോ: ബാലമുരളീകൃഷ്ണയുടെ ശിഷ്യനാണ്. 1982ലെയും 1984ലെയും കേരളസർവ്വകലാശാലാ യുവജനോത്സവത്തിൽ സർവ്വകലാശാല പ്രതിഭയാവുകയും സ്വാതിതിരുനാൾ എന്ന വിശ്വവിഖ്യാത സിനിമയിലൂടെ പിന്നണിഗാനരംഗത്തു തുടക്കം കുറിക്കുകയും ചെയ്തു. നിരവധി സിനിമകളിലും ആൽബങ്ങളിലും ഗാനാലാപനവും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
സംഗീതാചാര്യൻ വി ദക്ഷിണാമൂർത്തി, ഡോ: കെ ജെ യേശുദാസ്, ഡോ: ബാലമുരളീകൃഷ്ണ തുടങ്ങിയ അനേകം സംഗീത പ്രതിഭകൾക്കൊപ്പം അമ്പിളിക്കുട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പ് 2000ത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അംഗപരിമിതിയുടെ തടസ്സങ്ങളെ മറികടന്ന ഇച്ഛാശക്തികൊണ്ട് വിദേശത്തും സ്വദേശത്തും ലോകോത്തര കലാകാരന്മാരുടെ കലാപ്രകടനം കൊണ്ട് സമ്പന്നമായ നിരവധി അരങ്ങുകൾ സൃഷ്ടിക്കുവാൻ അമ്പിളിക്കുട്ടന് സാധിച്ചിട്ടുണ്ട്. പ്രശസ്ത കവിയും ഗാനരചയിതാവുമായ അഭയദേവിന്റെ ചെറുമകനായ അമ്പിളിക്കുട്ടൻ കോട്ടയം പള്ളം സ്വദേശിയാണ്.
പുരസ്‌കാരദാന ചടങ്ങിൽ പത്മശ്രീ ജയറാം, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശ്രീമതി ലതിക ടീച്ചർ എന്നിവർ സംബന്ധിക്കും. ബഹറിനിലെ കലാ പ്രവർത്തകർക്ക് മാതൃകയായ അമ്പിളിക്കുട്ടന് പുരസ്കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും വാദ്യസംഗമം 2025ലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും സോപാനം വാദ്യകലാസംഘം സ്ഥാപകനും ചെയർമാനുമായ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us