ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4 , ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
f7f80421-a0fc-4b5b-8cf6-6f92c17ce7ea

ബഹ്‌റൈൻ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. 

Advertisment

ബഹ്‌റൈനിൽ ഉള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകൾ ആണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും  വെള്ളിയാഴ്ച വൈകിട്ട് മൂന്ന്മണിക്കും മത്സരങ്ങൾ ആരംഭിക്കും. 


അതുപോലെ പ്രതിഭയുടെ നാല് മേഖലകളിലും നടന്നുവരുന്ന മേഖല പരിപാടിക ളുടെ ഭാഗമായി മുഹറഖ് മേഖലയിലെ ആറ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്  വിവിധ കലാ, സാഹിത്യ മത്സരങ്ങളാണ് ഉത്സവ് 2025 എന്ന പേരിൽ കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്. മേഖലയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സർഗ്ഗാത്മക കഴുവുകളെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉത്സവ്  2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു.

ഉത്സവ് 2025 ന്റെ ഗ്രാൻഡ്‌ ഫിനാലെ ജൂൺ 20 വെള്ളിയാഴ്ച  വൈകുന്നേരം 4 മണിമുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത സിനിമ പിന്നണി ഗായകനും നടൻ പാട്ട് കലാകാരനുമായ അതുൽ നറുകര നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. 

ജൂൺ 12,13 തീയ്യതികളിൽ നടക്കുന്ന വോളി ബോൾ മത്സരത്തിലേക്കും ജൂൺ 20 നു നടക്കുന്ന ഗ്രാൻഡ്‌ഫിനാലെയിലേക്കും മുഴുവൻ കായിക, കലാപ്രേമികളേയും ക്ഷണിക്കുന്നതായും , പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർ പേഴ്സൺ എ വി അശോകൻ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി, പരിപാടികളുടെ കൺവീനർ മാരായ സുലേഷ് വി കെ ,സന്തു പടന്നപ്പുറം, മേഖല ജോ. സെക്രട്ടറി അനിൽ സി കെ, ട്രഷറർ അനിൽ കെ പി എന്നിവർ സംബന്ധിച്ചു.