/sathyam/media/media_files/2025/10/30/indian-digital-pasport-2025-10-30-13-47-31.jpg)
ബഹ്‌റൈൻ : ഇന്ത്യ സമ്പൂർണമായി ഇപ്പോൾ ഇ–പാസ്പോർട്ട് യുഗത്തിലെത്തിയിരിക്കുകയാണ്. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയകഴിഞ്ഞു . മുൻപ് ഇന്ത്യക്കകത്തും മറ്റു ചിലയിടങ്ങളിലും മാത്രമായിരുന്നു ഇതിന്‍റെ ലഭ്യതയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്തിന്‍റെ ഒട്ടുമിക്കയിടങ്ങളിലും എംബസി മുഖേനെ പാസ്പോർട്ട് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഇതാ അതിന്‍റെ ഭാഗമായി ബഹ്റൈനിലും ഡിജിറ്റൽ പാസ്പോർട്ട് ലഭ്യമായിത്തുടങ്ങിയിരിക്കുകയാണ്.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പാസ്പോർട്ടിന്റെ കവർപേജിൽതന്നെ സ്വർണനിറത്തിൽ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികളും മറ്റും എളുപ്പമുള്ളതാക്കാൻ ഇ–പാസ്പോർട്ട് സഹായിക്കും.
ഈ പാസ്പോർട്ട് ഇപ്പോൾ 59 ഓളം രാജ്യങ്ങളിൽ സാധുവാണ്. 29 ഓളം രാജ്യങ്ങളിൽ ഓൺ അറൈവൽ വിസയും 35 ഓളം രാജ്യങ്ങളിൽ വിസയില്ലാതെയും ആ പാസ്പോർട്ട് മുഖേനെ പ്രവേശിക്കാനാകും. നിലവിലുള്ള പാസ്പോർട്ട് കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുക്കുന്നവർക്കും ഇനി മുതൽ ഇത്തരത്തിലുള്ള പാസ്പോർട്ടാണ് ലഭിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us